(moviemax.in) മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട 'കരിക്ക്' താരം ശ്രുതി സുരേഷ് തന്റെ അഭിനയജീവിതത്തിന്റെ തുടക്കകാലത്തെ ഓഡിഷൻ അനുഭവങ്ങൾ പങ്കുവെക്കുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ടാസ്ക്കുകൾ നൽകി തന്നെ കുഴപ്പിച്ച ഒരു ഓഡിഷനെക്കുറിച്ചാണ് ' കരിയറിന്റെ തുടക്കത്തിൽ കാണുന്ന കാസ്റ്റിംഗ് കോളുകൾക്കെല്ലാം അപേക്ഷ അയക്കുമായിരുന്നുവെന്നും വലിയ ക്യൂവിൽ നിന്ന് ഓഡിഷനുകളിൽ പങ്കെടുത്തിരുന്നുവെന്നും ശ്രുതി ഓർക്കുന്നു. പ്രൊഡക്ഷൻ ഹൗസോ സംവിധായകനോ ആരാണെന്ന് പോലും നോക്കാതെയാണ് അന്ന് പോയിരുന്നത്.
സിനിമയുമായി ബന്ധമില്ലാത്ത ടാസ്ക്: ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ ഓഡിഷന് പോയപ്പോൾ തനിക്ക് ലഭിച്ച ടാസ്ക് 'വയലിൽ ജോലി ചെയ്യുന്നത് പോലെ കാണിക്കുക' എന്നതായിരുന്നു. എന്നാൽ സിനിമ കണ്ടപ്പോൾ തന്റെ പ്രായത്തിലുള്ളവർക്ക് ആ ചിത്രത്തിൽ റോളുകൾ ഇല്ലായിരുന്നുവെന്നും, സിറ്റി പശ്ചാത്തലത്തിലുള്ള ആ സിനിമയ്ക്കായി എന്തിനാണ് വയലിലെ ജോലി ചെയ്യാൻ പറഞ്ഞതെന്ന് ഇന്നും അറിയില്ലെന്നും ശ്രുതി പറയുന്നു.
അന്ന് പ്രമോഷന്റെ ഭാഗമായി വെറുതെ ഓഡിഷൻ നടത്തുന്നവർ പോലുമുണ്ടായിരുന്നു. എന്നാൽ ഇന്ന് സിനിമയിലുള്ളവരോട് വിളിച്ച് ചോദിക്കാനോ കാര്യങ്ങൾ തിരക്കാനോ ഉള്ള സൗകര്യമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Tired of waiting in queues, I was shocked when I finally saw the movie! Shruti shares audition details from her career
































