#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി
Dec 12, 2024 12:29 PM | By akhilap

ശബരിമല: (truevisionnews.com) തുടർച്ചയായ ഒൻപതാം വർഷവും ശബരിമലയിൽ സംഗീത വിസ്മയം ഒരുക്കി ശിവമണി.

പുലർച്ചെ മലകയറി എത്തിയ ശിവമണിയും സംഘവും ദർശനത്തിനുശേഷം സന്നിധാനം ഓഡിറ്റോറിയത്തിൽ തീർഥാടകർക്കായി സംഗീത വിരുന്ന് ഒരുക്കി.

ശംഖ് വിളിയോടെയായിരുന്നു തുടക്കം. കീബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു.

ദേവദാസാണ് അയ്യപ്പ കീർത്തനങ്ങൾ ആലപിച്ചത്. വിരലുകൾക്കിടയിലൂടെ വടി കറക്കിയും ഉയർത്തിയും താഴ്ത്തിയും ശിവമണി നാദവിസ്മയം തീർത്തപ്പോൾ കാഴ്ചക്കാരായി നിന്ന നൂറുകണക്കിനു ഭക്തർ ഹർഷാരവത്തോടെ പ്രോത്സാഹനം നൽകി.

‘‘മധ്യപ്രദേശിലെ ജഗൽപ്പുരിൽനിന്നാണ് ശബരിമലയ്ക്കു വരുന്നത്. എനിക്ക് എല്ലാമെല്ലാം അയ്യപ്പനാണ്. മണ്ഡലകാലത്തെ അയ്യപ്പ ദർശനം ജീവിതത്തിന്റെ ഭാഗമാണ്. ഒരു വർഷത്തേക്കുള്ള ഊർജമാണ് ശബരിമലയിൽനിന്നു ലഭിച്ചത്’’ – അദ്ദേഹം പറഞ്ഞു.























#Beginning #conch #call #Drum #magician #Sivamani #prepared #musical #feast #Sabarimala

Next TV

Related Stories
പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി

Mar 7, 2026 01:29 PM

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ...

Read More >>
താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ  തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Mar 7, 2026 12:03 PM

താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; സിസിടിവി കേന്ദ്രീകരിച്ച്...

Read More >>
ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു; വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ?

Mar 7, 2026 11:50 AM

ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു; വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ?

ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു, വ‌ട്ടിയൂർക്കാവിൽ ആർ...

Read More >>
Top Stories