ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ്മ, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ നെറ്റ്ഫ്‌ലിക്‌സ് ചിത്രം ‘ഡാര്‍ലിംഗ്‌സ്’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യന്‍ സിനിമകളുടെ ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ചിത്രം.
ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ലഭിച്ച രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് താരം ഷെഫാലി ഷാ. ചിത്രത്തില്‍ റോഷന്‍ മാത്യു അവതരിപ്പിച്ച സുല്‍ഫിയെ ചുംബിക്കുന്ന രംഗം വളരെ അവിചാരിതമായിരുന്നു എന്നാണ് താരം പറയുന്നത്.

സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അതിലെ രണ്ട് സീനുകളാണ് ആശ്ചര്യപ്പെടുത്തിയത്. ഒന്ന് ഷംഷു സുല്‍ഫിയെ ചുംബിക്കുന്നത്. മറ്റൊന്ന് ഷംഷുവിന്റെ പഴയ കാലം പറയുന്നത്. മധുരതരവും അതിലോലവുമായ നിമിഷമായിരുന്നു അത്. ചിത്രത്തിലെ സാഹചര്യം അതായിരുന്നുവെങ്കിലും കഥാപാത്രം ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
സീനിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ആ രംഗത്തിന് കുറച്ച് ടേക്കുകള്‍ ആവശ്യമായി വന്നു. അതില്‍ ചിലത് രസകരമായിരുന്നു.
ഞങ്ങള്‍ ചെയ്ത ഒരു ഷോട്ടില്‍, സുല്‍ഫിയെ ചുംബിക്കാന്‍ ഓടിയെത്തിയപ്പോഴേക്കും എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് എന്റെ മുഖത്ത് തട്ടുകയും ഞങ്ങള്‍ ഇരുവരും ബാഗില്‍ ചുംബിക്കുകയും ചെയ്തു.ആ രംഗം സിനിമയില്‍ ഇത്ര രസമായി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.’ ഷിഫാലി കൂട്ടിച്ചേര്‍ത്തു.
മൂന്നുലക്ഷം രൂപയ്ക്ക് മകനെ അപരിചിതർക്ക് വിൽക്കാൻ ശ്രമിച്ചു, പിന്നീട് സംഭവിച്ചത്
അപരിചിതർക്ക് മകനെ വിൽക്കാൻ ശ്രമിച്ചതിനെ തുടർന്ന് റഷ്യയിൽ സ്ത്രീ അറസ്റ്റിലായി. £4000 (3,88,161.20) -ത്തിനാണ് ഏഴ് വയസുകാരനായ മകനെ സ്ത്രീ വിൽക്കാൻ ശ്രമിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ 36 -കാരിയാണ് തന്റെ കടം വീട്ടുന്നതിനായി മകനെ വിൽക്കുമെന്ന് പരസ്യപ്പെടുത്തിയത്. നർഗിസ എന്ന സ്ത്രീയെ റഷ്യയിലെ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യുകയാണ്.
അടിമത്ത വിരുദ്ധ ചാരിറ്റിയായ ആൾട്ടർനാറ്റിവയിലെ സന്നദ്ധപ്രവർത്തകർ കുട്ടിയെ വാങ്ങാൻ വരുന്നവരായി അഭിനയിച്ച് കൊണ്ട് സ്ത്രീയോട് ചാറ്റ് ചെയ്യുകയായിരുന്നു. നർഗിസ അവരെ സമീപത്തെ ഭക്ഷണശാലയിൽ വച്ച് കാണാം എന്നും അറിയിച്ചു. ആ സമയത്ത് അവൾ കുട്ടിയേയും തന്നോടൊപ്പം കൊണ്ടുവന്നിരുന്നു.
പുതിയ ഒരു കുടുംബത്തോടൊപ്പം കുട്ടിയെ അയക്കുന്നതിൽ കുഴപ്പമില്ല എന്നും അവൾ പറഞ്ഞു എന്നാണ് വിവരം. ലൈംഗിക അടിമകളാക്കുന്നതിനും അവയവത്തിനും വേണ്ടി കുട്ടികളെ കടത്തുന്നതിനെ കുറിച്ച് റഷ്യയിൽ ആശങ്ക വർധിച്ചു വരുന്നതിനിടെയാണ് പ്രസ്തുത സംഭവം. സ്ത്രീ കുട്ടിയേയും കൂട്ടി വരുന്നത് വരെ ഇത് ആരോ മെനഞ്ഞുണ്ടാക്കിയ കഥയാണ് എന്നാണ് കരുതിയിരുന്നത് എന്ന് ചാരിറ്റിയുടെ ആളുകൾ പറയുന്നു.
അവിടെ എത്തിയപ്പോൾ നർഗിസ കുട്ടിയെ കൊണ്ടുവരികയും അപരിചിതരായ ആളുകൾക്ക് പണം വാങ്ങി കുട്ടിയെ കൊടുക്കാൻ തയ്യാറാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത് എന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു. അമ്മയെ വിചാരണ ചെയ്യുകയും മകനെ ആരോഗ്യ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. തങ്ങൾക്ക് ഭയങ്കര കടമാണ്. ഭർത്താവിനാണ് എങ്കിൽ മൂത്ത മകനെ ഇഷ്ടമല്ല.
അതുകൊണ്ടാണ് അവനെ വിൽക്കാൻ തീരുമാനിച്ചത് എന്നാണ് നർഗിസ അന്വേഷണത്തിനിടെ പറഞ്ഞത്. മൂത്ത മകൻ മറ്റൊരു പങ്കാളിയുടേതാണ്. ഇപ്പോഴത്തെ പങ്കാളിയിൽ രണ്ട് കുട്ടികൾ വേറെയും ഉണ്ട്.
ഇങ്ങനെ കുഞ്ഞുങ്ങളെ വിൽക്കുമ്പോൾ യാതൊരു നിയമപരമായ രേഖകളോ മറ്റൊ ഇല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കുഞ്ഞുങ്ങൾ എത്തിപ്പെടുന്നത് യാചകരുടെ അടുത്തോ ശിശുപീഡകരുടെ അടുത്തോ ആയിരിക്കും എന്ന ആശങ്കയും അധികൃതർക്കുണ്ട്.
Content Highlight: Bollywood star Shefali Shah is now talking about the scenes she got in the movie.


































