ഫുട്‌ബോൾ കളിക്കിടെ സഹോദരനുമായി തർക്കം; പിന്നാലെ വീട്ടിലെത്തിയ പതിനൊന്നുകാരൻ ജീവനൊടുക്കി

ഫുട്‌ബോൾ കളിക്കിടെ സഹോദരനുമായി തർക്കം; പിന്നാലെ വീട്ടിലെത്തിയ പതിനൊന്നുകാരൻ ജീവനൊടുക്കി
Jun 26, 2026 09:59 AM | By Susmitha Surendran
#Football game #Argument #Brother #Death #Kottayam #suicide #Student

കോട്ടയം : (https://truevisionnews.com/)  കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യചെയ്‌തെന്നാണ് സൂചന.

 വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. ശേഷം ജീവനൊടുക്കിയെന്നാണ് വിവരം.

ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരനും ആ സമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയുടെ പിതാവുമാണ് ആമോസ് മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടേഴ്‌സ് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആമോസിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും.



Content Highlight: An 11-year-old boy committed suicide in Kottayam after an argument with his brother while playing football.

#Football game #Argument #Brother #Death #Kottayam #suicide #Student

Next TV

Related Stories
ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം? വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി

Jun 26, 2026 11:29 AM

ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം? വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി, വടകര മടപ്പള്ളി കോളേജ്...

Read More >>
അപ്പൊ ബ്ലേഡ് കൊണ്ടുവന്നത്? സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പൊലീസിന് നേരെ ​ബ്ലേഡ് പ്രയോഗം: എസ്.​എഫ്.ഐ പ്രവർത്തകൻ പിടിയിൽ

Jun 26, 2026 11:18 AM

അപ്പൊ ബ്ലേഡ് കൊണ്ടുവന്നത്? സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പൊലീസിന് നേരെ ​ബ്ലേഡ് പ്രയോഗം: എസ്.​എഫ്.ഐ പ്രവർത്തകൻ പിടിയിൽ

സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷം, പൊലീസിന് നേരെ ​ബ്ലേഡ് പ്രയോഗം, എസ്.​എഫ്.ഐ പ്രവർത്തകൻ...

Read More >>
Top Stories










News Roundup