ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 2500 ആളുകൾ നഗ്നരായി അണി നിരന്നു. സ്കിൻ കാൻസറിനെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു കലാസൃഷ്ടിയുടെ ഭാഗമായിട്ടാണ് ആളുകൾ ബീച്ചിൽ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയത്.
ശനിയാഴ്ച രാവിലെയാണ് നൂറുകണക്കിന് ആളുകൾ സിഡ്‌നിയിലെ ബോണ്ടി ബീച്ച് തീരത്ത് അണിനിരന്നത്. ഓസ്ട്രേലിയക്കാരെ പതിവായി ത്വക് പരിശോധന നടത്താൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫർ സ്പെൻസർ ട്യൂണിക്കിന്റെ നേതൃത്വത്തിലാണ് ഈ നഗ്ന ഫോട്ടോഷൂട്ട് നടന്നത്. ഇങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതോടൊപ്പം ഓർഗനൈസേഷനു വേണ്ടി പണവും സംഘം ശേഖരിച്ചു.
ഇത് ത്വക് പരിശോധന നടത്തുന്ന ഒരു പൈലറ്റ് പ്രൊജക്ടിന് വേണ്ടി ചെലവഴിക്കും എന്നാണ് കരുതുന്നത്. ഇതിന് മുമ്പും ഇതുപോലെ ആളുകളെ വച്ച് നഗ്ന ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള ട്യൂണിക് ഈ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് സ്കിൻ ചെക്ക് ചാമ്പ്യൻസ് എന്ന ചാരിറ്റിയുമായി ചേർന്നു കൊണ്ടാണ്.
ഓസ്‌ട്രേലിയയിലെ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാൻസറാണ് മെലനോമ എന്ന് പറയുന്നു. ഇതേ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നത് ഈ വർഷം ഓസ്‌ട്രേലിയയിൽ 17,756 പുതിയ സ്കിൻ കാൻസർ കേസുകൾ കണ്ടെത്തുമെന്നാണ്.
അതുപോലെ, 1,281 ഓസ്‌ട്രേലിയക്കാർ ഈ രോഗം മൂലം മരിക്കുമെന്നും ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നു. സ്കിൻ കാൻസറിനെ കുറിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നടത്താനായതിൽ സന്തോഷമുണ്ട് എന്നാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് ട്യൂണിക് പറഞ്ഞത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ ട്യൂണിക് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്ക് വച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
2500 people lined up completely naked on Bondi Beach, different photo shoot, aim...