രാജസ്ഥാനിൽ ഒരു യുവതി പുള്ളിപ്പുലിക്ക് രാഖി കെട്ടുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. രാജ്സമന്ദ് ജില്ലയിലെ ദിയോഗർ തഹസിൽ താമസിക്കുന്ന ലീല കൻവർ നരാന സഹോദരന് രാഖി കെട്ടുന്നതിനായിട്ടാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്.
എന്നാൽ വഴിയിൽ വെച്ച് പരിക്കേറ്റ് ഒരു പുള്ളിപ്പുലിയെ അവർ കാണുകയായിരുന്നു. അവശനിലയിലായ പുള്ളിപുലിയ്ക്ക് ചുറ്റും ആളുകൾ കൂടുകയും സെൽഫി എടുക്കുന്നതും ലീല ശ്രദ്ധിച്ചു. മറ്റൊന്നും ആലോചിക്കാതെ ലീല സഹോദരനായി സൂക്ഷിച്ചിരുന്ന രാഖിയെടുത്ത് പുലിയുടെ കാലിൽ കെട്ടുകയായിരുന്നു.
പിങ്ക് സാരി ധരിച്ച യുവതി തല മറച്ച് പരിക്കേറ്റ പുള്ളിപ്പുലിക്ക് രാഖി കെട്ടുന്നത് ഫോട്ടോയിൽ കാണാം. രാജ്സമന്ദ് ജില്ലയിലെ പാണ്ടി ഗ്രാമത്തിലേക്കുള്ള വഴിയിലാണ് പുലി അവശനിലയിൽ കിടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് എത്തി.
എന്നാൽ അതിന് മുൻപ് ആളുകൾ പുലിയുടെ ചുറ്റും തടിച്ചുകൂടുകയും സെൽഫിയെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് ലീല പുലിയെ സഹോദരനാക്കി അംഗീകരിച്ച് രാഖി കെട്ടിയത്. രാഖി കെട്ടുന്ന വീഡിയോ വൈറലാവുകയും ചെയ്തു.
പുലിയോട് വേഗം സുഖം പ്രാപിക്കൂ എന്ന് ലീല പറയുന്നതും വീഡിയോയിലുണ്ട്. ഉടൻ തന്നെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു.
ഇന്ത്യൻ ഫോറസ്റ്റ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദയാണ് വെള്ളിയാഴ്ച ട്വിറ്ററിൽ ചിത്രം പങ്കുവെച്ചത്. രാജസ്ഥാനിൽ, ഒരു സ്ത്രീ അനിയന്ത്രിതമായ സ്നേഹം കാണിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിന് മുമ്പ് രോഗിയായ പുള്ളിപ്പുലിക്ക് രാഖി കെട്ടി (സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം) എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷം ട്വിറ്ററിൽ 900 ലൈക്കുകൾ ലഭിച്ചു. 90-ലധികം പേർ ഇതുവരെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. മനോഹരമായ സന്ദേശം നൽകിയതിന് യുവതി ആശംസിച്ചു പലരും കമന്റ് ചെയ്തു. ' അങ്ങനെ തന്നെ വേണം. കാടുകളോടും വന്യജീവികളോടും ഒപ്പം ജീവിക്കണം. ദൈവം എല്ലാത്തരം ജീവിതങ്ങളെയും സൃഷ്ടിച്ചു. ലോകം മനുഷ്യർക്ക് മാത്രമല്ല...'- എന്നൊരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്തു.
'രാഖി കെട്ടുന്നത് പ്രതീകാത്മകമാണ്. സ്നേഹവും വാത്സല്യവും വളരെ മനോഹരമാണ് ... സ്ത്രീ കാണിക്കുന്നതുപോലെ ... കൂടാതെ നമ്മുടെ വനങ്ങളെ പരിപാലിക്കുന്ന എല്ലാ ജീവനക്കാർക്കും ഒരു വലിയ കൈയ്യടി...' എന്നും മറ്റൊരാൾ കമന്റ് ചെയ്തു.
അച്ഛന്‍റെ കാർ കാണാതായി, മകൾ 'ഡിറ്റക്ടീവായി' കാർ കണ്ടെത്തി
അച്ഛന്റെ കാർ കാണാതായി, മകൾ ഡിറ്റക്ടീവായി അതിവിദഗ്ദ്ധമായി അതു കണ്ടുപിടിച്ചു. ഇപ്പോൾ കാർ കാണാതായ അനേകം ആളുകൾ അവളോട് നമ്മുടെ കാറുകളും കണ്ടെത്താൻ സഹായിക്കാമോ എന്ന് അന്വേഷിക്കുകയാണ്. ജൂലൈ മാസത്തിലാണ് ബെക്കി ഹാരിംഗ്ടണിന്റെ അച്ഛന്റെ £12,000 -ന്റെ ജാഗ്വാർ മോഷണം പോകുന്നത്.
സോഷ്യൽ മീഡിയ ഉപയോഗിച്ചും സിസിടിവി പരിശോധിച്ചും ഒടുവിൽ നാല് മൈൽ അകലെ നിന്നും അവൾ കാർ കണ്ടെത്തി. ഡോർസെറ്റ് പൊലീസ് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ് എന്ന് പറയുന്നു. ജൂലൈ 24 ഞായറാഴ്ചയാണ് തന്റെ അച്ഛൻ കാർ കാണാതായ വിവരം അറിയുന്നത് എന്ന് ഹാരിംഗ്ടൺ പറയുന്നു.
അങ്ങനെ പൊലീസിൽ വിവരം അറിയിച്ചു. "എന്നാൽ പൊലീസ് അത് കൈകാര്യം ചെയ്ത രീതിയിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. എനിക്ക് സോഷ്യൽ മീഡിയയിൽ നല്ല പരിചയമുണ്ട്. അതിനാൽ ഞാൻ ഇത് 45 ഗ്രൂപ്പുകളിൽ ഇട്ടു. അങ്ങനെ വിവരം എല്ലായിടത്തും അറിഞ്ഞു" അവൾ പറഞ്ഞു. പൊലീസിൽ തന്നെ ആശ്രയം അർപ്പിച്ച് കഴിഞ്ഞിരുന്നു എങ്കിൽ ഇപ്പോഴും തന്റെ അച്ഛന് കാർ കിട്ടുമായിരുന്നില്ല എന്നും ഹാരിംഗ്ടൺ പറയുന്നു.
പെട്രോൾ സ്‌റ്റേഷനുകളിൽ നിന്നും പ്രാദേശിക കടകളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം ഒടുവിൽ ഹാരിംഗ്ടൺ കാർ കണ്ടെത്തുക തന്നെ ചെയ്തു. ഏതായാലും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഹാരിംഗ്ടണിന് ഇതൊരു പുതിയ അനുഭവമായിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും നിയമവും പഠിക്കാം എന്ന് അവൾ തീരുമാനിച്ചിരിക്കയാണ്.
ഇപ്പോൾ നിരവധിപ്പേർ ഹാരിംഗ്ടണിനോട് തങ്ങളുടെ കാണാതായ വാഹനവും കണ്ടെത്താൻ സഹായിക്കാമോ എന്ന് അന്വേഷിക്കുന്നുണ്ട്. ഒരു സ്ത്രീ അവരുടെ മകന്റെ കാണാതായ ബിഎംഡബ്ല്യു കണ്ടെത്തി നൽകാമോ എന്നാണ് അന്വേഷിച്ചിരിക്കുന്നത്.
A picture of a young woman tying a rakhi to a leopard in Rajasthan is going viral on social media.