സേഫ് പ്ലേ അല്ല, ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം- ധന്യ മേരി വർഗീസ്

സേഫ് പ്ലേ അല്ല, ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം- ധന്യ മേരി വർഗീസ്
2022-07-20T07:07:00 | By Kavya N

ബി​ഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിൽ പങ്കെടുത്ത മത്സരാർത്ഥികളുടെ വിശേഷങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ബി​ഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ധന്യ മേരി വർഗീസ്. ബി​ഗ് ബോസ് ഹൗസ് നൽകുന്ന ഫിസിക്കൽ ടാസ്ക്കുകളിൽ ധന്യയുടെ കാര്യക്ഷമതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഹൗസിനുള്ളിൽ സേഫ് ​ഗെയിം കളിക്കുന്നു എന്ന വിമർശനങ്ങളും ഉയർന്നിരുന്നു.

ബി​ഗ് ബോസ് ഹൗസിലെ ആദ്യ ആഴ്ചകളിൽ ധന്യ സേഫ് ഗെയിം കളിക്കുന്നു, ഉടനെ പുറത്താകുമെന്ന് പലരും പ്രവചിച്ചെങ്കിലും ധന്യ ശക്തമായി മത്സരിച്ച് 100 ദിവസം നിന്ന ശേഷമാണ് പുറത്തേക്ക് വന്നത്. ബിഗ് ബോസ് ടൈറ്റിൽ വിന്നറാകുക എന്നതിനേക്കാൾ ആ വീട്ടിൽ 100 ദിവസം പിന്നിടുക എന്നതായിരുന്നു ധന്യയുടെ ലക്ഷ്യമെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ധന്യ കഴിഞ്ഞ ദിവസം ഇ ടൈംസിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 


"ഞാൻ ബി​ഗ് ബോസ് സീസൺ 4 ൽ മത്സരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. സെലിബ്രിറ്റികൾ പരീക്ഷിക്കാൻ മടിക്കുന്ന ഒരിടം കൂടിയാണ് ബി​ഗ് ബോസ് ഹൗസ്. പക്ഷേ, അനൂപ് (അനൂപ് കൃഷ്ണൻ, സീസൺ 2 ഫൈനലിസ്റ്റ്) ഗെയിം കളിച്ച രീതി കണ്ടപ്പോൾ, ഒരാൾ വീടിനുള്ളിൽ എങ്ങനെയിരിക്കണമെന്ന് എനിക്ക് മനസ്സിലായി. കൂടാതെ, ഒരാൾക്ക് അവരുടെ യഥാർത്ഥ സ്വഭാവവും മികവും പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് ആ വീട്. അങ്ങനെയാണ് ഷോയിലേക്ക് എത്തുന്നത്." 

"ഹൗസിനുള്ളിൽ പരസ്പരം പിന്തുണയ്ക്കാനോ സൗഹൃദം സ്ഥാപിക്കാനോ ആരും ഇല്ലെന്ന വ്യക്തമായ ധാരണയോടെയാണ് ഞാൻ ഷോയിൽ പ്രവേശിച്ചത്. അതുപോലെ തന്നെ അവിടെയുള്ള മറ്റ് മത്സരാർത്ഥികളുടെ കുത്തുവാക്കും അപമാനവും നേരിടാൻ ഞാൻ തയ്യാറായിരുന്നു. അതുകൊണ്ട്, ആദ്യം എല്ലാ മത്സരാർത്ഥികളെയും പഠിച്ച ശേഷം മത്സരിക്കാമെന്ന് ഞാൻ തീരുമാനിച്ചു" .

"ബി​ഗ് ​ബോസ് ഹൗസിലെ സെൽഫി ടാസ്‌കിനിടെ എല്ലാവരും ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു പറഞ്ഞത്. അതുകൊണ്ട് തന്നെ ഞാനും എല്ലാവർക്കും അറിയാവുന്ന 'തട്ടിപ്പുകേസ്' തുറന്നുപറയാൻ ആലോചിച്ചു. ആ സംഭവം അവിടെ പങ്കുവെച്ചില്ലായിരുന്നെങ്കിൽ ഞാനത് മറച്ചുവെക്കുകയാണെന്ന് എല്ലാവരും കരുതിയേനെ. ആ വിഷയത്തിൽ ആദ്യമായാണ് ഞാൻ എന്റെ ഭാഗം പറയുന്നത്, അത് പോലും എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്റെ കുടുംബത്തെയും അതിൽ ഉൾപ്പെട്ട ആളുകളെയും കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് അതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിഞ്ഞില്ല." 

"'സേഫ് പ്ലേ' എന്ന പേരിൽ ഞാൻ ഒരുപാട് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം. വീടിനുള്ളിൽ ഞാൻ എന്താണോ അങ്ങനെയാണ് നിന്നതും. എനിക്ക് പ്രതികരിക്കേണ്ടി വന്നിടത്ത് ഞാൻ പ്രതികരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ പരസ്യമായി വിമർശിക്കുകയും മത്സരാർത്ഥികളെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഒരാൾ ഒരു പ്രശ്നം ഉണ്ടാക്കണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ആരാധകർക്ക് എന്നിൽ കണ്ടെത്താൻ കഴിയുന്ന ഒരേയൊരു നെഗറ്റീവ് ഇതായിരിക്കാം."


"ഞാൻ 30 വയസ്സ് കഴിഞ്ഞ ഒരു അമ്മയാണ്. എന്നാൽ ശാരീരികമായി ചെയ്യേണ്ട ടാസ്ക്കുകളിൽ നിന്നോ ഗെയിമുകളിൽ നിന്നോ ഞാൻ ഒരിക്കലും മാറി നിന്നിട്ടില്ല. ഞാൻ ഫെമിനിസത്തെ അംഗീകരിക്കുന്നത് കൊണ്ട് വീടിനുള്ളിൽ അതിനെ കുറിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ല. ഞാൻ അത് അവിടെ ഒരിക്കലും പറയില്ലായിരുന്നു, പക്ഷേ വീട്ടിൽ പോലും ഞാൻ ഒരു 'സേഫ് ഗെയിം' കളിക്കുന്നുവെന്ന് പറഞ്ഞ് മറ്റ് മത്സരാർത്ഥികൾ കുറ്റപ്പെടുത്തി. അതിനാൽ, ടാസ്‌ക്കിനിടെ അതിനെക്കുറിച്ച് സംസാരിക്കേണ്ടി വന്നപ്പോൾ ഞാൻ സംസാരിച്ചു. റോൺസൺ, ബ്ലെസ്‌ലി എന്നിവരെപ്പോലുള്ള മത്സരാർതഥികളുമായി 7.45 മണിക്കൂർ മത്സരിച്ച് ബക്കറ്റ് ടാസ്‌ക് വിജയിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല." "ഷോയ്ക്ക് ശേഷം, ഞാൻ ഒരുപാട് പേർക്ക് പ്രചോദനം ആയെന്ന് നിരവധി പേർ എനിക്ക് മെസേജ് അയച്ചു പറഞ്ഞു. വിവാഹശേഷം സ്വപ്‌നം കാണാൻ കഴിയില്ലെന്ന് കരുതിയവർ ഇപ്പോൾ അതിന് വേണ്ടി സ്വന്തമായി പ്രവർത്തിക്കാൻ തുടങ്ങി. എന്റെ സന്ദേശം ഷോയിലൂടെ വ്യക്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

"വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ്. ദിൽഷ ഡിസർവ് ചെയ്യുന്നില്ല എന്ന് ഒരിക്കലും കരുതിന്നില്ല. അവൾ ആ വീട്ടിൽ 100 ​​ദിവസം നിന്നു എന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാ മാനസിക സമ്മർദ്ദങ്ങളെയും അതിജീവിച്ച് അവിടെ കഴിയുക എന്നത് വളരെ വലിയ കാര്യമാണ്. ഒരു സ്ത്രീ ഷോയിൽ വിജയിക്കാനായതിൽ സന്തോഷമുണ്ട്. സത്യത്തിൽ, എല്ലാ ഫൈനലിസ്റ്റുകളും ആ സ്ഥാനത്തിന് അർഹരായിരുന്നു." 


"ബി​ഗ് ബോസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തിയത് എൻ്റെ മകൻ ജോഹാൻ്റെ പ്രതികരണമായിരുന്നു. എനിക്ക് ജയിക്കാനായില്ലല്ലോ എന്നോർത്ത് അവന് സങ്കടം ഉണ്ടായിരുന്നു. ഞാൻ ഓരോ വീക്കിലും നോമിനേഷനിൽ വരുമ്പോൾ അവൻ വളരെ ടെൻഷനിലായിരുന്നു. അവൻ മണിക്കൂറുകളോളം കരയുമായിരുന്നു. അവൻ എന്നോട് പറഞ്ഞത് ഇനി ബി​ഗ് ബോസിലേക്ക് പോകരുത് എന്നാണ്, അത് ടെൻഷൻ കൂട്ടുന്ന നരകമാണ് എന്നാണ് എന്നോട് പറഞ്ഞത്. എന്റെ കുടുംബം അനുഭവിച്ച ടെൻഷൻ ഞാൻ മനസ്സിലാക്കുന്നു." 


Content Highlight: Not safe play, I believe I didn't do that - Thanks Mary Varghese

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup