സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകളിലെ മെഡിക്കൽ പരിശോധന: വനിതാ ഡോക്ടർ പോരാ, ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമെന്ന് സർക്കാർ

 സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകളിലെ മെഡിക്കൽ പരിശോധന: വനിതാ ഡോക്ടർ പോരാ, ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമെന്ന് സർക്കാർ
Jul 3, 2026 10:16 AM | By Krishnapriya S R
#Latest News #Kozhikode #Sexual Violence Against Women #Gynecologist Mandatory

കോഴിക്കോട്: (truevisionnews.com)  ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളുടെ മെഡിക്കൽ പരിശോധനയിൽ കർശന നിലപാടുമായി സർക്കാർ. പരിശോധനയ്ക്ക് വനിതാ ഡോക്ടർ മാത്രം പോരെന്നും, വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം തന്നെ നിർബന്ധമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിദഗ്ധസമിതിയുടെ ശുപാർശകളും ഡോക്ടർമാരുടെ എതിർപ്പുകളും തള്ളിയാണ് സർക്കാർ ഈ തീരുമാനമെടുത്തത്.

നേരത്തെ, വനിതാ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ മാത്രം ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടിയാൽ മതിയെന്നായിരുന്നു ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നത്.

എന്നാൽ, മെഡിക്കോ-ലീഗൽ തെളിവുകൾ ശാസ്ത്രീയമായും കൃത്യമായും ശേഖരിക്കേണ്ടത് നീതിനിർവഹണത്തിന് അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗൈനക്കോളജിസ്റ്റിനെത്തന്നെ പരിശോധനയ്ക്ക് നിശ്ചയിച്ചത്. വനിതാ ഗൈനക്കോളജിസ്റ്റ് പരിശോധന നടത്തുമ്പോൾ തെളിവുകൾക്ക് കൂടുതൽ വ്യക്തതയും വിശ്വാസ്യതയും ലഭിക്കുമെന്നും, ഇത് ഇരകൾക്ക് നീതി ഉറപ്പാക്കാൻ സഹായിക്കുമെന്നുമാണ് സർക്കാരിന്റെ നിലപാട്.

ഈ വിഷയത്തിൽ നേരത്തേ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. രജിസ്റ്റർ ചെയ്ത ഏത് മെഡിക്കൽ പ്രാക്ടീഷണർക്കും പരിശോധന നടത്താമെന്നിരിക്കെ, ഗൈനക്കോളജിസ്റ്റുകളെ മാത്രം നിർബന്ധിക്കുന്നത് അനാവശ്യ ജോലിഭാരം ഉണ്ടാക്കുന്നുവെന്നും ദേശീയ-അന്തർദേശീയ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവർ വാദിച്ചിരുന്നു.

കോടതിയുടെ നിർദേശപ്രകാരമാണ് തുടർന്ന് വിദഗ്ധസമിതിയെ നിയോഗിച്ചത്. അതേസമയം, എല്ലാ ഡ്യൂട്ടി ഷിഫ്റ്റുകളിലും വനിതാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും, വനിതാ ഡോക്ടർമാർക്ക് മെഡിക്കോ-ലീഗൽ പരിശോധനകളിലും ഫോറൻസിക് തെളിവ് ശേഖരണത്തിലും പ്രത്യേക പരിശീലനം നൽകണമെന്നുമുള്ള സമിതിയുടെ മറ്റ് നിർദേശങ്ങൾ സർക്കാർ പരിഗണിച്ചേക്കും.

ഗൈനക്കോളജിസ്റ്റുകളെ പരിശോധനയ്ക്ക് നിർബന്ധമാക്കുന്നതിലൂടെ കേസുകളുടെ നടത്തിപ്പിലും തെളിവ് ശേഖരണത്തിലും കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Content Highlight: Gynecologist mandatory for examination in cases of sexual violence against women

#Latest News #Kozhikode #Sexual Violence Against Women #Gynecologist Mandatory

Next TV

Related Stories
ബാക്കിയുള്ളത് തെയ്യത്തിന്റെ രൂപം മാത്രം...!   കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല

Jul 3, 2026 11:13 AM

ബാക്കിയുള്ളത് തെയ്യത്തിന്റെ രൂപം മാത്രം...! കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല

തട്ടിപ്പ്, കണ്ണൂർ സർവകലാശാല, ആർട് ഗ്യാലറി വിവാദം , കൈത്തറി മ്യൂസിയം, ഉദ്ഘാടന തട്ടിപ്പ് , ഗുണ്ടർട്ട്...

Read More >>
വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു, തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; 48-കാരൻ മാന്നാർ പൊലീസിന്റെ പിടിയിൽ

Jul 3, 2026 11:02 AM

വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു, തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; 48-കാരൻ മാന്നാർ പൊലീസിന്റെ പിടിയിൽ

വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ്...

Read More >>
  അറിയുന്നത് എഴുതിയാൽ പോരെ? മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

Jul 3, 2026 10:58 AM

അറിയുന്നത് എഴുതിയാൽ പോരെ? മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

മട്ടന്നൂർ പോളിടെക്നിക് , പരീക്ഷാ ക്രമക്കേട് ,കോപ്പിയടി,മൊബൈൽ ഫോൺ ഉപയോഗം,പോലീസ് കേസ് , മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ...

Read More >>
കോഴിക്കോട് വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2026 10:44 AM

കോഴിക്കോട് വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jul 3, 2026 09:48 AM

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
Top Stories










News Roundup