#Latest News #Sajna Noor #Diya Sana
( https://moviemax.in/) നടി സജ്ന നൂറും ദിയ സനയും തമ്മിലുള്ള വാക്ക്പോര് മുറുകുന്നു. പുതിയ ലൈവിൽ സജ്ന-റസൂൽ പൂക്കുട്ടി ബന്ധത്തെ കുറിച്ച് തനിക്ക് അറിവുള്ള ചില കാര്യങ്ങൾ കൂടി ദിയ സന വെളിപ്പെടുത്തി.
തനിക്ക് എതിരെ ലഹരി ആരോപണം വന്ന സാഹചര്യത്തിലാണ് ലൈവിൽ വന്ന് സജ്നയെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ദിയ സന നടത്തിയത്. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ടെസ്റ്റിന് താൻ വിധേയയായിയെന്നും വൈകാതെ റിസൽട്ട് വരുമെന്നും ദിയ പറഞ്ഞു.
എംഡിഎംഎ ഉപയോഗിച്ചു കാരിയറായി തുടങ്ങിയ ആരോപണങ്ങൾ സജ്ന എനിക്ക് എതിരെ നടത്തിയശേഷം എനിക്ക് എതിരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്. ഞാൻ പല കാര്യങ്ങളേയും വിമർശിക്കുന്ന വ്യക്തിയായതുകൊണ്ടും രാഷ്ട്രീയം സംസാരിക്കാറുള്ളതുകൊണ്ടും എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്.
തെറ്റ് കണ്ടാൽ എവിടേയും വിളിച്ച് കൂവി സംസാരിക്കും. ഇതൊക്കെ കാരണം ഞാൻ ആക്രമിക്കപ്പെടുന്ന ചില്ലറയൊന്നുമല്ല. സാമൂഹിക രംഗത്ത് സജീവമായി പ്രവർത്തിച്ച് തുടങ്ങിയിട്ട് പതിനഞ്ച് കൊല്ലത്തിൽ ഏറെയായി. ഇക്കാലയളവിന് ഇടയിൽ മോശമായ പല ആരോപണങ്ങളും എനിക്ക് എതിരെ ഉണ്ടായിട്ടുണ്ട്. യാതൊരു തെളിവുമില്ലാതെ ദിയ സന എംഡിഎംഎയാണെന്ന് സജ്ന പറഞ്ഞപ്പോൾ അത് ആയുധമാക്കി പലരും ഉപയോഗിച്ചു.
ഒരു കൂട്ടം എന്നെ ആക്രമിക്കാൻ വരുമ്പോൾ അടി കൊള്ളുമെന്ന ഭയം എനിക്കില്ല. പക്ഷെ എനിക്ക് സമൂഹത്തെ ബോധിപ്പിക്കേണ്ട ആവശ്യകതയുണ്ട്. കാരണം എന്നെ ചോദ്യം ചെയ്യുന്നത് പബ്ലിക്കാണ്. അതുകൊണ്ട് മറുപടി നൽകേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. അതുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ വന്നിരുന്ന് ഓരോ കാര്യങ്ങൾ ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്.
എച്ച്ഐവി പോസിറ്റീവാണോയെന്ന് ചെക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി സജ്ന ഒരിക്കൽ ഞങ്ങളോട് പറഞ്ഞിരുന്നു. എന്താണെന്ന് അറിഞ്ഞൂടാ. ഇയാൾ (റസൂൽ പൂക്കുട്ടി) ഭയങ്കര പ്രശ്നമാണ്. ഇയാൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. റസൂൽ പൂക്കുട്ടിക്ക് ഒരുപാട് പെണ്ണുങ്ങളുമായി റിലേഷൻഷിപ്പുണ്ട് കെളവികളുമായിട്ടാണ് ഇയാളുടെ റിലേഷൻഷിപ്പ് ഒരുപാട് ആളുകളുമായി റസൂലിന് റിലേഷൻഷിപ്പ് ഉള്ളതുകൊണ്ട് എനിക്ക് വല്ല അസുഖവും വരുമോയെന്ന് വരെ എനിക്ക് പേടിയുണ്ട്.
അതുകൊണ്ട് ചെക്കിങ് നടത്തണം എന്നൊക്കെ ഒരിക്കൽ സജ്ന പറഞ്ഞിരുന്നു. ഇന്ന് ഞാൻ ഇക്കാര്യം ഇവിടെ സംസാരിക്കുന്നത് സജ്ന പറഞ്ഞ ചില കാര്യങ്ങൾ കാരണമാണ്. റസൂലിന്റെയും സജ്നയുടേയും അവിഹിത കഥകൾ മറയ്ക്കാൻ വേണ്ടി എന്നെ കരുവാക്കി കാണിച്ച ഈ ഒരു നടപടിക്ക് എതിരെ ഞാൻ കൃത്യമായി നീങ്ങിയിട്ടുണ്ട്.
മ്യൂസിയം പോലീസിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്. മാനനഷ്ടകേസും ഫയൽ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ്മെന്റ് എടുക്കാൻ വേണ്ടി പോലീസ് വിളിച്ചുവെങ്കിലും സജ്ന കോൾ എടുക്കുകയോ ഹാജരാവുകയോ ചെയ്തിട്ടില്ല. പിന്നെ സജ്നയുടെ എംഡിഎംഎ ആരോപണവുമായി ബന്ധപ്പെട്ട് ടെസ്റ്റ് ചെയ്യാൻ ഞാൻ കൊടുത്തിട്ടുണ്ട്. അതിന്റെ റിസൽട്ട് ഉടനെ വരും. എനിക്ക് സാധ്യമാകുന്ന ടെസ്റ്റാണ് ഞാൻ ചെയ്തത്.
അത് പോരായെങ്കിൽ നിങ്ങൾ ആരെങ്കിലും പരാതി കൊടുത്താൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. നിയമം വഴി മാത്രമെ ചില ടെസ്റ്റുകൾ സാധ്യമാകൂ. എടുത്തോ പിടിച്ചോയെന്ന് പറഞ്ഞാൽ നടക്കില്ലെന്നും ദിയ സന പറഞ്ഞു. ലൈവ് കണ്ടവരിൽ ഭൂരിഭാഗം പേരും ദിയയെ പിന്തുണച്ചാണ് സംസാരിച്ചത്. സജ്ന-റസൂൽ വിഷയത്തിൽ ദിയയ്ക്കൊപ്പമാണ് തങ്ങളെന്നാണ് ഏറെയും കമന്റുകൾ.
റസൂലുമായുള്ള റിലേഷൻ ആരംഭിച്ചശേഷം രണ്ട് തവണ സജ്ന ഗർഭിണിയായതായും റിപ്പോർട്ടുകൾ വന്നിരുന്നു. റസൂലുമായുള്ള പ്രണയമാണ് ഫിറോസ് ഖാനുമായി വേർപിരിയാൻ കാരണമെന്നും പ്രചരിക്കുന്നുണ്ട്.
Content Highlight: A verbal spat between actress Sajna Noor and Diya Sana, Sajna wants me to get tested for HIV


































