പവന് ഒറ്റയടിക്ക് കൂടിയത് 1,840 രൂപ....! അഞ്ച് ദിവസത്തെ വീഴ്ചയ്ക്ക് ശേഷം സ്വർണ്ണത്തിന് തീവില

പവന് ഒറ്റയടിക്ക് കൂടിയത് 1,840 രൂപ....! അഞ്ച് ദിവസത്തെ വീഴ്ചയ്ക്ക് ശേഷം സ്വർണ്ണത്തിന് തീവില
Mar 7, 2026 10:46 AM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) അഞ്ച് ദിവസത്തെ തുടർച്ചയായ ഇടിവിനുശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. പവന് ഒറ്റയടിക്ക് 1,840 രൂപ വർധിച്ച് വില 1,20,000 രൂപയിലെത്തി റെക്കോർഡ് കുറിച്ചു. ഗ്രാമിന് 230 രൂപ വര്‍ധിച്ച് 15,000 രൂപയായി. ഇന്നലെ 1,18,160 രൂപയായിരുന്നു പവന്‍ വില. ഇന്നലെ രണ്ടുതവണയായി ആകെ 1280 രൂപയുടെ കുറവുണ്ടായിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അയവില്ലാതെ തുടരുന്നതാണ് ഇന്ന് സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍തോതില്‍ ഉയര്‍ന്ന വില പിന്നീട് താഴ്ന്നിരുന്നെങ്കിലും, യുദ്ധം നീണ്ടേക്കുമെന്ന ട്രംപിന്റെ ഇന്നലത്തെ പ്രസ്താവനക്ക് പിന്നാലെ വില ഉയരുകയായിരുന്നു.

ആഗോളവിപണിയില്‍ സ്വര്‍ണം രണ്ട് ശതമാനത്തിലേറെ മുന്നേറി. ട്രോയ് ഔണ്‍സിന് 100 ഡോളര്‍ വര്‍ധിച്ച് 5171 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി 3.4 ശതമാനം വര്‍ധിച്ച് 84.54 ഡോളറിലെത്തി.

Know the price of gold in Kerala

Next TV

Related Stories
പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി

Mar 7, 2026 01:29 PM

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ...

Read More >>
താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ  തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Mar 7, 2026 12:03 PM

താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; സിസിടിവി കേന്ദ്രീകരിച്ച്...

Read More >>
ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു; വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ?

Mar 7, 2026 11:50 AM

ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു; വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ?

ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു, വ‌ട്ടിയൂർക്കാവിൽ ആർ...

Read More >>
Top Stories










News Roundup