കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി, അവൾ എന്നെ കൊല്ലാൻ വരെ നോക്കി - ദേവദാസ്

കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി, അവൾ എന്നെ കൊല്ലാൻ വരെ നോക്കി - ദേവദാസ്
2025-05-08T20:15:00 | By Anjali M T

(moviemax.in)അഭിനയ രം​ഗത്ത് നിന്നും മാറി നിന്നിട്ട് വർഷങ്ങളായെങ്കിലും നടി കനകയെ പ്രേക്ഷകർ മറന്നിട്ടില്ല. മലയാളത്തിലും തമിഴിലുമെല്ലാം ഹിറ്റ് സിനിമകൾ ചെയ്ത നടിയായിരുന്നു കനക. അമ്മ നടി ദേവികയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് വന്നതായിരുന്നു കനക. കനകയുടെ സ്വകാര്യ ജീവിതം ഇന്നും ചർച്ചയാകാറുണ്ട്. ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുന്ന കനക ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. അമ്മ മരിച്ചതോട കനകയുടെ ജീവിതം മാറി മറിഞ്ഞു. അമ്മയായിരുന്നു കനകയുടെ ലോകം. അമ്മയുടെ അപ്രതീക്ഷിത മരണം കനകയെ തളർത്തി. ദേവികയ്ക്കും സംവിധായകൻ ദേവദാസിനും പിറന്ന ഏക മകളാണ് കനക.

കനക കുഞ്ഞായിരിക്കുമ്പോൾ ഇരുവരും പിരിഞ്ഞതാണ്. അച്ഛനുമായി കനകയും അകൽച്ചയിലായിരുന്നു. ഇവർ തമ്മിൽ സ്വത്ത് തർക്കവും ഉണ്ടായിട്ടുണ്ട്. കനകയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ദേവദാസ് സംസാരിക്കുന്നുണ്ട്. ദേവികയുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മകൾ കനക തന്നിൽ നിന്ന് അകന്നതിനെക്കുറിച്ചുമാണ് ദേവദാസ് സംസാരിക്കുന്നത്.


കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണ്. അമ്മ മരിച്ചതിനാൽ നീ ഒറ്റയ്ക്ക് കഴിയുന്നത് നല്ലതല്ല, നീ കല്യാണം കഴിച്ച് എനിക്ക് ഒരു അനന്തരാവകാശിയെ തരണമെന്ന് ഞാൻ പറഞ്ഞതാണ്. ദേവിക ഹാർട്ട് അറ്റാക്കിലാണ് മരിച്ചത്. വിൽപ്പത്രം എഴുതിയിരുന്നില്ല. കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി. ദേവിക നേരത്തെ എനിക്ക് നേരെ കേസ് കൊടുത്തിരുന്നു.

ഈ വീടിന്റെ പേരിൽ. ആ കേസിൽ ഞാൻ ജയിച്ചു. അതിന് ശേഷം കനക എനിക്കെതിരെ കേസ് കൊടുത്തു. വിൽപത്രത്തിന്റെ കോപ്പി എനിക്ക് അയച്ചിരുന്നു. അതിലെ കെെയക്ഷരം മാറിയിരുന്നു. ഹിയറിം​ഗിന് വിളിച്ചപ്പോൾ ഞാൻ വന്നു. ഞാനന്ന് ശബരിമലയ്ക്ക് പോകാൻ മാലയിട്ടിട്ടുണ്ട്. ഞാൻ വന്ന ശേഷമാണ് കനക വന്നത്. നിങ്ങളാരാണ് എന്നെന്നോട് ചോദിച്ചു. ഞാനാരാണെന്ന് നിനക്ക് പറഞ്ഞ് തരേണ്ട തരത്തിൽ അമ്മ നിന്നേ വളർത്തിയല്ലോ എന്ന് ഞാൻ മറുപടി നൽകി. മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ. ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല. അവളുടെ ബർത്ത്ഡേയ്ക്ക് ഞാൻ മറ്റ് കുട്ടികൾക്ക് മധുരം കൊടുത്താൽ മകളെ ദേവിക ആ സ്കൂളിൽ നിന്ന് മാറ്റും.

അവളുടെ പഠിപ്പ് മുടങ്ങിപ്പോകുമെന്നതിനാൽ സ്കൂളിൽ പോയി അവളെ കാണുന്നത് നിർത്തി. പെൺകുട്ടിയായതിനാൽ അമ്മയുടെ കൂടെ ഇരിക്കുന്നതാണ് നല്ലതെന്ന് എന്റെ അഡ്വക്കേറ്റും പറഞ്ഞു. ദേവിക എന്നെ കൊല്ലാൻ വരെ നോക്കി. ആളെ വിട്ട് അടിച്ചു. സ്വത്തിന് വേണ്ടിയായിരുന്നു അത്. ദേവിക എന്നെ ഇങ്ങോട്ട് സ്നേഹിച്ച് വിവാഹം ചെയ്തതാണെന്നും ദേവദാസ് പറയുന്നു.

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നിവയാണ് കനകയുടെ സൂപ്പർഹിറ്റായ മലയാള സിനിമകൾ. കുറച്ച് കാലം മാത്രമേ കനകയെ സിനിമകളിൽ കണ്ടിട്ടുള്ളൂ. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പഴയ വീട്ടിലാണ് കനക ഇപ്പോഴും കഴിയുന്നത്. ആളുകളുമായി ഇടപഴകുന്നത് കുറവാണ്. കനകയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ വാദങ്ങൾ വന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ നടി തള്ളി. ഏറെക്കാലത്തിന് ശേഷം നടി കുട്ടി പത്മിനി കനകയുടെ ഫോട്ടോ ഈയടുത്ത് പങ്കുവെച്ചിരുന്നു. കനക ഇപ്പോൾ സന്തോഷവതിയാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.

Content Highlight: kanakas father reveals family issues

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup