( moviemax.in) രണ്ടാമതും വിവാഹിതരായതിന്റെ പേരില്‍ ഏറെ പഴികള്‍ കേട്ട താരദമ്പതിമാരാണ് ബിന്ദു പണിക്കരും സായ് കുമാറും. ഇരുവരും സിനിമയിലെ ശ്രദ്ധേയ താരങ്ങളാണ് എന്നതിന് പുറമേ രണ്ടാം വിവാഹമാണെന്നതും വിവാദങ്ങള്‍ക്ക് കാരണമായി. സായ് കുമാറിന്റെ ആദ്യ കുടുംബ ജീവിതം തകരാന്‍ കാരണം ബിന്ദു പണിക്കരുമായിട്ടുള്ള പ്രണയമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. സത്യത്തില്‍ പറഞ്ഞ് പരത്തിയ കഥകളല്ലാതെ ആ സമയത്ത് തങ്ങള്‍ക്കിടയില്‍ യാതൊരു ബന്ധവുമില്ലായിരുന്നു.
ആദ്യ ഭാര്യ സംശയത്തോടെ സിനിമാ താരങ്ങളില്‍ ചിലരെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ അവര്‍ തന്നെ ഡിവോഴ്‌സിന് മുന്‍കൈ എടുത്തു. ശരിക്കും അക്കാലത്ത് തങ്ങളുടെ പേരില്‍ നടന്ന പ്രശ്‌നങ്ങളെ കുറിച്ചും അതിനൊടുവില്‍ വിവാഹത്തിലൂടെ ഒരുമിച്ചതിനെ പറ്റിയും മനസ് തുറക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. സിനിമാദിക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദമ്പതിമാര്‍.
ബിന്ദുവുമായിട്ടുള്ള ഗോസിപ്പുകളെ കുറിച്ച് ആദ്യം ചോദിച്ചത് അമ്മയാണ്. ആ നിമിഷം വരെ അങ്ങനൊരു സംഭവവും ഇല്ലായിരുന്നു. പിന്നെ ഒരു ദിവസം സിദ്ദിഖ് വിളിച്ചിട്ട് ലാലിന് നിന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നിട്ടാണ് ബിന്ദുവിന്റെ കാര്യം ചോദിക്കുന്നത്. എന്റെ ഭാര്യ ഇന്നസെന്റ് ചേട്ടനെ വിളിച്ചിട്ട് ഇങ്ങനൊരു സംഭവമുള്ളതിനെ കുറിച്ച് അവരോടൊക്കെ ചോദിച്ച് പോലും.
സത്യത്തില്‍ തനിക്കൊന്നും അറിയില്ലെന്നാണ് താന്‍ അന്ന് പറഞ്ഞത്. ഇതിനിടയിലൂടെയാണ് ആദ്യഭാര്യ എനിക്ക് ഡിവോഴ്‌സിന് അയക്കുന്നത്. ഒരു ദിവസം ഞാന്‍ വക്കീലായ സഹോദരി ഭര്‍ത്താവിനെ കാണാനായി ഫാമിലി കോര്‍ട്ടില്‍ പോയി. ആരോ ഞാനത് ഡിവോഴ്‌സിന് വേണ്ടി പോയതാണന്ന് പറഞ്ഞു. ഇതറിഞ്ഞതോടെ ഭാര്യ എനിക്കാദ്യം നോട്ടീസ് അയച്ചു. അല്ലെങ്കിലും ഞങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടായിരുന്നു.
സിനിമയില്‍ അഭിനയിക്കാനോ, ഒന്നിലും ഇടപെടാനോ സമ്മതിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാളെ ഒറ്റയ്ക്ക് കുറ്റപ്പെടുത്തുന്നതല്ല. എനിക്ക് പറ്റാത്ത പല കാര്യങ്ങളും ഉണ്ടായി. അതോടെ ഡിവോഴ്‌സിലേക്ക് പോയി. അതിന് ശേഷമാണ് അമ്മയോട് ബിന്ദുവിന്റെ വീട്ടില്‍ പോയി ഇതേ കുറിച്ച് ഒന്ന് അന്വേഷിക്കാന്‍ പറയുന്നത്. അമ്മയും അനിയത്തുമൊക്കെ ബിന്ദുവിന്റെ വീട്ടില്‍ പോയി അന്വേഷിച്ചു.
സായ് കുമാറിന്റെ ഡിവോഴ്‌സ് കഴിഞ്ഞാല്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു ചോദിച്ചത്. ആ സമയത്ത് ആദ്യ ഭര്‍ത്താവ് ബിജുവിന്റെ അമ്മയും തന്റെ കൂടെയുണ്ട്. അമ്മയ്ക്കും പൂര്‍ണസമ്മതമായിരുന്നു. മോള്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. അവളെ കുറിച്ച് എനിക്കൊന്നും പറയേണ്ടി വന്നിട്ടില്ല. അവളിപ്പോള്‍ എന്റെ മകളാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സായ് ചേട്ടനും മകളും അത്രയും സ്‌നേഹത്തിലാണ്. അതാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.
ചിലപ്പോള്‍ മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി സ്വീകരിക്കാന്‍ എനിക്ക് സാധിക്കുമോന്ന് ചോദിച്ചാല്‍ സംശയമാണ്. അവിടെയാണ് സായ് ചേട്ടന്‍ സ്‌കോര്‍ ചെയ്തതെന്ന് ബിന്ദു പറഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ അവനവന്റെ കൊച്ചിനെ കളഞ്ഞിട്ട് കണ്ടവന്റെ കൊച്ചിനെ സ്‌നേഹിക്കുന്നവന്‍ എന്ന ട്രോള്‍ വരുമെന്ന് സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ തങ്ങളുടെ വിവാഹമോചന വാര്‍ത്ത വന്നതിനെ കുറിച്ചും നടന്‍ സംസാരിച്ചു. താനൊരു സുഹൃത്തിന്റെ യൂട്യൂബ് ചാനലില്‍ അഭിമുഖത്തില്‍ സംസാരിച്ചു. അദ്ദേഹം പഴയ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ചിലത് തുറന്ന് സംസാരിച്ചു. അതിലൊന്ന് ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ സമാധാനം വേണം. അത് കിട്ടാതെ വന്നതോടെ ബന്ധം ഉപേക്ഷിച്ചു എന്നതായിരുന്നു. അത് ബിന്ദു പണിക്കരും താനും പിരിഞ്ഞതാണെന്ന തരത്തിലാണ് പുറത്ത് വന്നതെന്നും സായ് കുമാര്‍ പറയുന്നു.
രക്തം ഛര്‍ദ്ദിച്ചു, വെന്റിലേറ്ററില്‍ കേറ്റി, ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിന്റെ മരണം പ്ലാനിങ്! ശരിക്കും സംഭവിച്ചതിനെ പറ്റി താരങ്ങൾ
( moviemax.in) നടന്‍ സായി കുമാറും ബിന്ദു പണിക്കരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും പിന്നീട് വിവാഹിതരായതും വലിയ വാര്‍ത്തകളായിരുന്നു. കുറേ കാലം ഇരുവരും വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ അടുത്ത നാളുകളിലാണ് തങ്ങളുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറച്ചിലുകളുമായി ദമ്പതിമാര്‍ രംഗത്ത് വരുന്നത്. രണ്ടാളും ഒരേ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇപ്പോള്‍ സന്തുഷ്ടമായൊരു ജീവിതം നയിക്കുകയുമാണ്.
ഇതിനിടെ ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ടും പല വിവാദങ്ങളുണ്ടായി. എല്ലാത്തിനും കാരണം ബിന്ദുവും സായ് കുമാറുമായിട്ടുള്ള ബന്ധമാണെന്നായിരുന്നു കഥകള്‍. പ്ലാന്‍ ചെയ്ത് അദ്ദേഹത്തെ കൊന്നതാണെന്ന് വരെ ആളുകള്‍ പറഞ്ഞുണ്ടാക്കി. ശരിക്കും സംഭവിച്ചതെന്താണെന്ന് സിനിമദിക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ വെളിപ്പെടുത്തുന്നു.
സിനിമയില്‍ നിന്നുമാണ് ഭര്‍ത്താവ് ബിജുവുമായി പരിചയപ്പെടുന്നത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് അദ്ദേഹം മരണപ്പെടുന്നത്. ആ സമയത്ത് ബിന്ദുവിനെക്കാളും ബിജുവിനെയായിരുന്നു തനിക്ക് പരിചയമെന്നാണ് സായ് കുമാര്‍ പറയുന്നത്. ബിജുവിന്റെ ഭാര്യയും സിനിമ നടിയാണ് എന്നതൊക്കയാണ് ബിന്ദുവിനെ പരിചയപ്പെടാന്‍ കാരണം.
പക്ഷേ ബിന്ദുവിന്റെ ഭര്‍ത്താവിനെ ഞങ്ങള്‍ കരുതിക്കൂട്ടി കൊന്നതാണെന്നും ഞങ്ങള്‍ നേരത്തെ പ്രണയത്തിലായിരുന്നു എന്നുമൊക്കെയായിരുന്നു കഥകള്‍ വന്നത്. ശരിക്കും ബിന്ദുവിനൊപ്പം എപ്പോഴും ബിജു കൂടെ ഉണ്ടാവുമായിരുന്നു. നേരെ തിരിച്ച് ബിജു വര്‍ക്ക് ചെയ്യുന്നിടത്ത് ബിന്ദുവും ഉണ്ടാവുമായിരുന്നു. ഇവരെ ഞാന്‍ ഒരുമിച്ചേ കണ്ടിട്ടുള്ളുവെന്നും സായ് കുമാര്‍ പറയുന്നു.
താനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. അദ്ദേഹം മദ്യപിക്കുന്നതിന് മാത്രം എതിരായിരുന്നു. അതിനെ കുറിച്ച് മാത്രം പറഞ്ഞിട്ടുള്ളു. ഫിറ്റ്‌സ് വന്നിട്ടാണ് മരണപ്പെടുന്നത്. അതിന് മുന്‍പൊന്നും അസുഖം വന്നിട്ടുള്ള ആളല്ല. പനി പോലും വന്നിട്ടില്ല. ഒരു ദിവസം ലൊക്കേഷനില്‍ വെച്ചാണ് പനിയും വിറയലും വരുന്നത്. ബിപി കൂടിയതായിരിക്കുമെന്ന് കരുതി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് ആദ്യം ഇതുപോലെ ഫിറ്റ്‌സ് വരുന്നത്. അന്ന് കുഴപ്പമില്ലാതെ പോന്നു. ചെറുപ്പത്തിലെ ഇതുപോലെ വന്നിരുന്നോ എന്നൊക്കെ ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഒരിക്കലും അസുഖം വന്നിട്ടില്ലെന്ന് പറഞ്ഞു.
പിന്നീട് മറ്റൊരു ദിവസം രാവിലെ മുതല്‍ പനി ഉണ്ടായിരുന്നു എന്നല്ലാതെ വേറൊരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുകയാണ്. അവിടുന്ന് ആശുപത്രിയിലെത്തി കണ്ടിട്ട് തിരികെ ലൊക്കേഷനിലേക്ക് പോയി. തിരിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഫിറ്റ്‌സ് വന്നിട്ട് അദ്ദേഹത്തെ എടുത്തോണ്ട് പോകുന്നതാണ് കണ്ടത്. പിന്നാലെ രക്തം ഛര്‍ദ്ദിച്ചു. അന്ന് വെന്റിലേറ്ററില്‍ കേറ്റിയതാണ്. മുപ്പത്തിനാല് ദിവസം അവിടെ കിടത്തി. ശേഷം പോയെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.
ശരിക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം പലരും ചേര്‍ന്ന് കൊണ്ട് തന്നതാണ്. അങ്ങോട്ട് പോയി പ്രണയിക്കാന്‍ ആണെങ്കില്‍ നേരത്തെ ആവാമായിരുന്നല്ലോ, അതിന് പറ്റിയ പ്രായം ഇതല്ലല്ലോ എന്നാണ് ബിന്ദുവുമായിട്ടുള്ള പ്രണയം തുടങ്ങിയതിനെ കുറിച്ചുള്ള ചോദ്യത്തിന് സായ് കുമാര്‍ മറുപടിയായി പറഞ്ഞത്. ബിജുവേട്ടന്‍ മരിച്ച് എട്ട് മാസത്തിന് ശേഷമാണ് അമേരിക്കയില്‍ ഷോ യ്ക്ക് പോയത്. ആ സമയത്ത് ബിന്ദുവിനെ എന്റെ നായികയാക്കാമെന്ന് തീരുമാനിച്ചു. സ്‌പോണ്‍സര്‍ തന്നെയാണ് കാര്യങ്ങള്‍ ചെയ്തത്. അധികം ആളുകളൊന്നും ഇല്ലായിരുന്നെങ്കിലും ആ പരിപാടിയ്ക്ക് പോയി തിരികെ വന്നതിന് ശേഷമാണ് ഞങ്ങളെ കുറിച്ച് കഥകള്‍ വന്ന് തുടങ്ങിയതെന്ന് താരങ്ങള്‍ പറയുന്നു.
saikumar bindhupanicker opens up about their second marriage happened