മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി

മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി
Jan 18, 2022 07:40 PM | By Susmitha Surendran

മസാജ് പാര്‍ലറില്‍ രഹസ്യ ക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരന് കോടതി ശിക്ഷ വിധിച്ചു. ബ്രിട്ടനിലെ ചിസ്‌വിക്കിലുള്ള മസാജ് സെന്ററില്‍ രഹസ്യമായി വെച്ച മൊബൈല്‍ ക്യാമറയിലൂടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത കുറ്റത്തിനാണ് ഈലിങ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

ഒരു കുഞ്ഞിന്റെ പിതാവായ പ്രതി കംപല്‍സീവ് സെക്ഷ്വല്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിന് അടിമയാണെന്ന് കോടതി കണ്ടെത്തി. വിവിധ തരം സാമൂഹ്യ സേവനങ്ങള്‍, ലൈംഗികതിക്രമ കേസ് പ്രതികള്‍ക്കായുള്ള കൗണ്‍സലിംഗ് സെഷനുകള്‍, പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശിക്ഷ.

ബ്രിട്ടനിലെ ചിസ്‌വിക്കിലുള്ള പ്രശസ്തമായ മസാജ് സെന്റര്‍ നടത്തിപ്പുകാരനായ 35-കാരന്‍ റ്റമസ് ഡൊമിനിക്കോയാണ് കുടുങ്ങിയത്. ലണ്ടനിലെ പ്രശസ്തമായ ബോഡിയോളജി മസാജ് സ്‌കൂളില്‍നിന്നും 2015-ല്‍ ബിരുദമെടുത്ത ഇയാള്‍ അക്യുപങ്ചര്‍, ഗര്‍ഭിണികളുടെ മസാജ്, നവജാതശിശുക്കളുടെ മസാജ് എന്നിവയില്‍ സ്‌പെഷ്യലിസ്റ്റ് ആണ്.

ഇയാള്‍ക്കെതിരെ നിലവില്‍ ഒരു പരാതിയുമില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇത്തരം ദൃശ്യങ്ങളൊന്നും കണ്ടുകിട്ടിയില്ല. ഇതൊക്കെയാണ് ജയില്‍ ശിക്ഷ ഒഴിവാകാനുള്ള കാരണം. ജുലൈ 11-നാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വര്‍ഷമായി ഇയാളുടെ മസാജ് സെന്ററില്‍ പതിവുകാരിയായ 22-കാരിയാണ് പരാതിപ്പെട്ടത്.

മസാജിനു തൊട്ടുമുമ്പായി വസ്ത്രങ്ങള്‍ മാറുന്നതിനുള്ള മുറിയില്‍നിന്നും തനിക്കു നേരെ തിരിഞ്ഞ നിലയില്‍ ഒളിപ്പിച്ചു വെച്ച മൊബൈല്‍ ഫോണ്‍ കണ്ടുവെന്നാണ് ഇവരുടെ പരാതി. താന്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നത് കണ്ടതായും ഇവര്‍ പറയുന്നു. തുടര്‍ന്ന് അഴിച്ച വസ്ത്രങ്ങള്‍ വീണ്ടും ധരിച്ചശേഷം പുറത്തേക്കിറങ്ങി ഇവര്‍ പൊലീസിനെ വിളിച്ച് പരാതിപ്പെട്ടു.

ഉടന്‍ എത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വീട്ടിലെയും സ്ഥാപനത്തിലെയും കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ഈ ഫോണിലല്ലാതെ മറ്റൊരിടത്തും നഗ്‌നദൃശ്യങ്ങള്‍ കണ്ടെത്തിയില്ല എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, ഇതിനു മുമ്പും വസ്ത്രങ്ങള്‍ മാറുന്ന മുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. അന്നൊന്നും അത് ശ്രദ്ധിച്ചിരുന്നില്ല എന്നും എന്നാല്‍, അന്നും ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നു വേണം സംശയിക്കാനെന്നുമാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.

He filmed nude scenes of a young woman with a hidden camera in a massage parlor

Next TV

Related Stories
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories