സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ഗുർമീത് ചൗധരി, ദേബിന ബോണർജി എന്നിവർ. നിരവധി ആരാധകരെ ആണ് ഇവർ സീരിയൽ മേഖലയിലെ പ്രകടനം കൊണ്ട് സ്വന്തമാക്കിയത്. കേരളത്തിലും ധാരാളം ആരാധകർ ആണ് ഇവർക്ക് ഉള്ളത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രണ്ടുപേരും. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഇവർക്ക് ഇപ്പോൾ ഒരു കുട്ടിയുണ്ട്. നാലു മാസം മാത്രമാണ് കുട്ടിയുടെ പ്രായം. ഇപ്പോൾ തങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോവുകയാണ് എന്ന വാർത്ത ആണ് ഇവർ ഇൻസ്റ്റഗ്രാം വഴി അറിയിച്ചത്. നിരവധി ആളുകൾ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട് എങ്കിലും ഇത്രയും നേരത്തെ ഇത് വേണ്ടായിരുന്നു എന്നാണ് മലയാളികൾ പറയുന്നത്.
ചില കാര്യങ്ങൾ ദൈവീകമാണ് എന്നും നമുക്ക് അത് മാറ്റാൻ സാധിക്കില്ല എന്നും ഇത് ഒരു അനുഗ്രഹമായി ഞങ്ങൾ കാണുന്നു എന്നുമാണ് താരം പറയുന്നത്. രണ്ടാമത്തെ കുഞ്ഞ് ഉടൻ വരുന്നു എന്ന് അറിയിച്ചുകൊണ്ട് ആണ് ഇൻസ്റ്റഗ്രാം വഴി താരദമ്പതികൾ ഈ വാർത്ത പുറത്തുവിട്ടത്.
ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ലിയാന ചൗധരി എന്നായിരുന്നു കുട്ടിക്ക് നൽകിയ പേര്. നാലുമാസം മാത്രമാണ് ഇപ്പോൾ കുട്ടിയുടെ പ്രായം. എന്തിനാണ് ഇത്ര നേരത്തെ തന്നെ മറ്റൊരു കുഞ്ഞ് എന്നാണ് മലയാളികൾ ചോദിക്കുന്നത്.
ഇത് അമ്മയുടെ ഹെൽത്തിൽ വലിയ രീതിയിലുള്ള വിള്ളലുകൾ സൃഷ്ടിക്കും എന്നാണ് മലയാളി അമ്മായിമാർ പറയുന്നത്. അതേ സമയം പണ്ടത്തെ കാലത്തെ പെണ്ണുങ്ങൾ ആറും ഏഴും ഒക്കെ രണ്ടും മൂന്നുമാസത്തെ ഗ്യാപ്പിൽ ആയിരുന്നു പ്രസവിച്ചത് എന്നും ഇതൊന്നും അത്ര വലിയ ഇഷ്യൂ ആക്കണ്ട എന്നുമാണ് ചില അമ്മാവൻ ടൈപ്പ് ആളുകൾ പറയുന്നത്.
മയക്കുമരുന്നുമായി ട്രാന്‍സ്ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍
മയക്കുമരുന്നുമായി ട്രാന്‍സ്ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്-24) യെയാണ് എറണാകുളം റേഞ്ച് എക്‌സൈസ് പിടിച്ചത്. 8.5 ഗ്രാം എം ഡി എം എ (രാസലഹരി) പിടിച്ചത്.
ടെലിഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് ഇടനിലക്കാര്‍ വഴി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരെന്ന് എക്സൈസ് പറഞ്ഞു. പല ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു ഇടപാട്.
ട്രാന്‍സ്ജെന്‍ഡറുകളുടെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തില്‍ സിറ്റി മെട്രോ ഷാഡോ ടീം നടത്തിയ അന്വേഷണത്തിനിടെയാണ് വാഴക്കാലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഇവരെ പിടിച്ചത്.
ഗ്രാമിന് 2,000-ല്‍പരം രൂപയ്ക്ക് വാങ്ങി 4,000 മുതല്‍ 7,000 രൂപ വരെ നിരക്കില്‍ മറിച്ചുവിറ്റുവരികയായിരുന്നു. എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ എസ്. സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസര്‍ അജിത്കുമാര്‍ എന്‍.ജി., സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ഡി. ടോമി, വനിത ഉദ്യോഗസ്ഥരായ കെ.എസ്. സൗമ്യ, സി.ജി. പ്രമിത എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Now the new news released by the star couple is getting attention.