#Latest News #PK Sreemathy #CPM #Defamation Case #Kannur News #Kerala Politics #Cyber Attack
കണ്ണൂർ: ( www.truevisionnews.com ) തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് ഒരു കാരണവശാലും മാപ്പ് നൽകില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി വ്യക്തമാക്കി.
വാർത്ത പ്രസിദ്ധീകരിച്ചവരിൽ പലരും തന്നെ ഫോണിൽ വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞിരുന്നതായും എന്നാൽ അത് അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. "ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകും" എന്നും പി.കെ ശ്രീമതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പി.കെ ശ്രീമതി വിതുമ്പിക്കരഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നേതാവിന്റെ ശക്തമായ പ്രതികരണം. കോൺഗ്രസ്, ബിജെപി നേതാക്കൾ പോലും വിളിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.
രാഷ്ട്രീയഭേദമന്യേ വ്യാജ പ്രചാരണത്തിനെതിരെ നിൽക്കണമെന്നാണ് തന്റെ നിലപാടെന്നും അവർ വ്യക്തമാക്കി.കോൺഗ്രസ് നേതാവ് പി.ടി തോമസ് മുൻപ് തനിക്കെതിരെ ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി ശ്രീമതി ഓർമ്മിപ്പിച്ചു. "അന്ന് രോഗിയായിരുന്നതിനാൽ നിയമനടപടിക്ക് പോയില്ല.
ഇനി ആരും വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ട" എന്നും അവർ പറഞ്ഞു.സൈബർ ഇടങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളും പോർ വിളികളും ഉടൻ നിർത്തണമെന്ന് പി.കെ ശ്രീമതി ആവശ്യപ്പെട്ടു. പി.കെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ "തീവ്രത" എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്ന് ശ്രീമതി വ്യക്തമാക്കി.
"ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നുണ്ട്. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം എന്റെ മാനത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്" എന്നും അവർ കുറ്റപ്പെടുത്തി.വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പി.കെ ശ്രീമതി ആവർത്തിച്ചു.
Content Highlight: PK Sreemathy Warns Legal Action Against Fake News, Says No Mercy
#Latest News #PK Sreemathy #CPM #Defamation Case #Kannur News #Kerala Politics #Cyber Attack

































