വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി
Jun 6, 2026 02:44 PM | By Athira V
#Latest News #Pinarayi Vijayan #Gunmen Case #Alappuzha

ആലപ്പുഴ: ( www.truevisionnews.com) രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച.

ഇരുവിഭാ​ഗത്തിന്റെ വാദം വിശദമായി കേട്ട കോടതി വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. വധശ്രമക്കുറ്റം ചുമത്തിയ എസ്ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. പെട്ടന്ന് ഉള്ള പ്രതികരണം അല്ലെ ഉണ്ടായതെന്ന് കോടതി ചോദിച്ചു. സാഹചര്യം നിയന്ത്രിക്കാൻ ആയിരുന്നോ മർദനമെന്നും കൃത്യനിർവഹണത്തിനപ്പുറം ചെയ്തുവെന്നാണ് ചാർജ്.

ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്ന് ഗൺമാൻമാർക്ക് മുൻകൂട്ടി അറിയാമായിരുന്നോയെന്നും ഇന്റലിജന്റ്സ് റിപ്പോർട്ട്‌ ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.

മെഡിക്കൽ റിപ്പോർട്ട് കിട്ടും മുൻപ് ജാമ്യമില്ല വകുപ്പുകൾ കൂടി ചേർത്തു. മേയ് 30 ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയ പരിധിയിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്തത് എന്തിനെന്നും കോടതി ചോദിച്ചു.

പ്രതികൾ ജാമ്യാപേക്ഷ കൊടുത്ത സമയത്ത് ജാമ്യം കിട്ടുന്ന വകുപ്പുകൾ ആയിരുന്നു ചുമത്തിയത്. ജാമ്യം കിട്ടിയാൽ ജാമ്യം റദ്ദാക്കാനുള്ള അപേഷ നൽകി അത് ചെയ്യണം. അതാണ് നടപടിക്രമം. അതില്ലായെങ്കിൽ കോടതി എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും കോടതി വിമർശിച്ചു.

308 -ാം വകുപ്പ് കുട്ടി ചേർത്തതിൽ അല്ല, ചേർത്ത രീതിയിലാണ് എതിർപ്പ്. ജാമ്യം ലഭിക്കുക എന്നത് പ്രതികളുടെ ഭരണഘടനാ അവകാശമാണ്. നിയമം അന്ധനല്ല. ജാമ്യം ലഭിച്ചു എങ്കിൽ കോടതിയിൽ അപേക്ഷ നൽകി റദ്ദാക്കാൻ ശ്രമിക്കണമായിരുന്നു. ആലോചിക്കാതെ വകുപ്പുകൾ ചേർക്കുകയല്ല വേണ്ടത്. ഒരു തവണ ജാമ്യം കിട്ടിയാൽ എല്ലാം അവസാനിച്ചു എന്നല്ല കരുതേണ്ടത്.

പ്രതികൾ മർദ്ദിക്കാൻ ഉപയോഗിച്ച ആയുധം ഡിപ്പാർട്ട്മെന്റിൽ നിന്ന് കൊടുത്തതല്ലെന്ന് വാദി ഭാഗം അറിയിച്ചു. അവർക്ക് ആ ആയുധം എവിടെ നിന്ന് കിട്ടിയെന്നറിയില്ല. പോലീസിന് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ലഭിച്ച ആയുധമല്ല മർദ്ദനത്തിന് ഉപയോഗിച്ചതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.

പ്രൊസിക്യൂഷൻ നിരവധി തവണ ദൃശ്യങ്ങൾ കണ്ടു. ചേമ്പർ ഒറ്റക്ക് ദൃശ്യങ്ങൾക് കണ്ടിട്ട് കാര്യമില്ലെന്നും അത് കൊണ്ടാണ് തുറന്ന കോടതിയിൽ കാണിക്കുന്നതെന്ന് കോടതി പറഞ്ഞു.

വാഹനത്തിൽ നിന്ന് ഗൺമാൻമാർ ഇറങ്ങുന്നത് കാണാനാകുന്നില്ലെന്നും കോടതി പറഞ്ഞു. ഡിപ്പാർട്മെന്റ് അനുവദിച്ചു നൽകിയ ലാത്തിയാണ് ഗൺമാൻമാർ ഉപയോഗിച്ചതെന്ന് പ്രതി ഭാഗം വ്യക്തമാക്കി. കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് പ്രോസിക്യൂഷനും അറിയിച്ചു.

Content Highlight: Verdict on anticipatory bail plea filed by former Chief Minister Pinarayi Vijayan's gunmen in rescue operation case on Tuesday

#Latest News #Pinarayi Vijayan #Gunmen Case #Alappuzha

Next TV

Related Stories
150ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് കോളിയാടിയിലെ മാർ ബസേലിയസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു‌

Jun 6, 2026 03:26 PM

150ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് കോളിയാടിയിലെ മാർ ബസേലിയസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു‌

വയനാട് കോളിയാടിയിൽ നൂറ്റമ്പതോളം സ്കൂൾ കുട്ടികൾക്ക് കൂട്ടത്തോടെ ശാരീരിക...

Read More >>
സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

Jun 6, 2026 03:24 PM

സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മർദ്ദനം,...

Read More >>
വിദ്യാർത്ഥികളെ ജാത്യാധിക്ഷേപം ചെയ്തു; വി മുരളീധരൻ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി കെഎസ്കെടിയു

Jun 6, 2026 03:04 PM

വിദ്യാർത്ഥികളെ ജാത്യാധിക്ഷേപം ചെയ്തു; വി മുരളീധരൻ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി കെഎസ്കെടിയു

വിദ്യാർത്ഥികളെ ജാത്യാധിക്ഷേപം ചെയ്തു; വി മുരളീധരൻ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി...

Read More >>
Top Stories










News Roundup