(moviemax.in) കഴിഞ്ഞ വർഷം കൊച്ചിയിൽ വെച്ച് ഗതാഗത തടസ്സവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെക്കുറിച്ചും തുടർന്നുണ്ടായ പോലീസ് നടപടിയെക്കുറിച്ചും വെളിപ്പെടുത്തലുമായി മാധവ് സുരേഷ്. രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ് അന്ന് നടന്നതെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.
അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ താല്പര്യത്തോടെയാണ് പെരുമാറിയതെന്ന് മാധവ് ആരോപിക്കുന്നു. പരാതിക്കാരനുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിട്ടും, മാധ്യമങ്ങളെ കാണിക്കാൻ വേണ്ടി തന്നെ നിർബന്ധപൂർവ്വം ജീപ്പിൽ കയറ്റാൻ ആ ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന് താരം പറഞ്ഞു.
താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ അന്ന് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല. പോലീസിൽ നല്ല ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ടാണ് കൂടുതൽ വിമർശനങ്ങൾക്ക് മുതിരാത്തതെന്നും മാധവ് വ്യക്തമാക്കി.
സത്യം നോക്കാതെ രാഷ്ട്രീയം കലർത്തിയതും മാധ്യമങ്ങൾ വാർത്ത നൽകിയ രീതിയുമാണ് തന്നെ വേദനിപ്പിച്ചത്. "നീ എന്തിനാണ് വണ്ടിയിൽ അടിച്ചത്" എന്ന് ഇന്നും ആളുകൾ ചോദിക്കുന്നത് തെറ്റായ വാർത്താപ്രചാരണം കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.
രണ്ട് മാസം ആളുകൾ തന്നെ കുറ്റപ്പെടുത്തിയെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിച്ചില്ലെന്നും എല്ലാവരും മുന്നോട്ട് പോയി എന്നും താരം പറഞ്ഞു.
'I was put in a jeep that day to show it to the media': Madhav Suresh's reply to those who tried to destroy him





























.jpeg)



