'പുറത്തുനിന്നുള്ള ആൾ വേണ്ട, ലാൽ മതിയെന്ന് ഞാൻ പറഞ്ഞു'; പേട്രിയറ്റിലെ കാസ്റ്റിംഗ് രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

'പുറത്തുനിന്നുള്ള ആൾ വേണ്ട, ലാൽ മതിയെന്ന് ഞാൻ പറഞ്ഞു'; പേട്രിയറ്റിലെ കാസ്റ്റിംഗ് രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി
Apr 23, 2026 05:34 PM | By Anusree vc

(moviemax.in) മലയാളി പ്രേമികൾക്ക് പുറമെ ഇതര സിനിമാ ഇൻഡസ്ട്രികളും ഒരേപോലെ ഉറ്റുനോക്കുന്ന പ്രൊജക്റ്റാണ് 'പേട്രിയറ്റ്'. നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിലെ 'കേണൽ റഹിം നായിക്' എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇപ്പോൾ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 'പേട്രിയറ്റ്: ലെജൻഡ്‌സ് ഹാങ്ഔട്ട്' എന്ന പേരിൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിച്ച പ്രത്യേക ചാറ്റ് ഷോയിലാണ് ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് മമ്മൂട്ടി മനസ്സ് തുറന്നത്.

ചിത്രത്തിന്‍റെ പാന്‍ ഇന്ത്യന്‍ റീച്ച് മുന്നില്‍ക്കണ്ട് പുറത്തുനിന്നുള്ള ഒരു താരത്തെ കാസ്റ്റ് ചെയ്യാം എന്നാണ് മഹേഷ് നാരായണന്‍ ആദ്യം അഭിപ്രായപ്പെട്ടതെന്നും എന്നാല്‍ ആ റോളിലേക്ക് മോഹന്‍ലാലിന്‍റെ പേര് സജസ്റ്റ് ചെയ്തത് താനായിരുന്നെന്നും മമ്മൂട്ടി പറയുന്നു- “അതിന്‍റെ ഒറിജിനല്‍ സ്റ്റോറി, നമ്മള്‍ ആദ്യം ആലോചിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, നമുക്ക് ഒരു നാഷണല്‍ സിനിമയൊക്കെ ആക്കണ്ടേ, വലിയ സിനിമയല്ലേ എന്ന്. നമുക്ക് അവിടെനിന്ന് (മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന്) ആരെയെങ്കിലുമൊക്കെ പൊക്കണോ എന്നൊക്കെ പുള്ളിയുടെ (മഹേഷ്) അഭിപ്രായവും പറഞ്ഞു. അവിടുത്തെ ക്യാരക്റ്റര്‍ ആക്ടേഴ്സില്‍ ചിലരുടെയൊക്കെ പേര് അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞു, നമ്മള്‍ ദൂരെ പോകണ്ട. ഇവിടെ ഒരാള്‍ ഉണ്ടല്ലോ. അദ്ദേഹത്തിനോട് സംസാരിച്ചുനോക്കാം. അങ്ങനെ പുള്ളിയുടെ (മോഹന്‍ലാല്‍) അടുത്ത് മഹേഷ് ആണ് പോയി പറഞ്ഞത്”, മോഹന്‍ലാലിന്‍റെ പേര് കാസ്റ്റിംഗിലേക്ക് എത്തിയതിനെക്കുറിച്ച് മമ്മൂട്ടി പറയുന്നു.

“ഈ ക്യാരക്റ്റര്‍ വളരെ പ്രധാനപ്പെട്ടതാണ്. പടത്തിന്‍റെ ഒരു ഘട്ടത്തില്‍ പടം മുന്നോട്ട് പോകണമെങ്കില്‍ ഈ ക്യാരക്റ്റര്‍ വേണം. അപ്പോള്‍ അത് സംസാരിച്ചു. സംസാരിച്ചപ്പോള്‍ പുള്ളി പറഞ്ഞു ഓകെ ഫൈന്‍ കൂടെ കൂടാം. ഞാന്‍ വിചാരിച്ചില്ല”, മമ്മൂട്ടി പറയുന്നു. അതേസമയം ഇത്തരത്തില്‍ ഒരു സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതിന്‍റെ സന്തോഷമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്- “ഇങ്ങനത്തെ ഒരു ഫിലിമില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുക എന്ന് പറയുന്നത് തന്നെ ഒരു ത്രില്ലും ഒരു ഭാ​ഗ്യവും കൂടിയാണല്ലോ. അങ്ങനെ ഒരു കഥാപാത്രം കിട്ടുക. പിന്നെ ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് ഒരുപാട് നാളായി. എല്ലാവരുമായിട്ടും ഇത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ലല്ലോ. എന്‍റെ ക്യാരക്റ്ററിന് വളരെ ബ്രില്യന്‍റ് ആയിട്ടുള്ള പൊസിഷനിം​ഗും അതിന്‍റെ തുടക്കവും ഒടുക്കവും ഒക്കെ വളരെ നന്നായിട്ടാണ് വന്നിരിക്കുന്നത്. ഞാന്‍ ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ ഒരു ക്യാരക്റ്റര്‍ ചെയ്യുന്നത്. ഒരു താരത്തെയല്ല അതില്‍ ഉപയോ​ഗിച്ചിരിക്കുന്നത്. ഒരു ക്യാരക്റ്റര്‍ എന്ന രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരാളെയാണ്. അത് നോ എന്ന് പറയാന്‍ പറ്റാത്ത ഒരു ക്യാരക്റ്റര്‍ ആണ്”, മോഹന്‍ലാല്‍ പറയുന്നു. സിനിമ കാണുമ്പോള്‍ ആ കഥാപാത്രത്തെയേ ഓര്‍മ്മ വരൂ, അല്ലാതെ മോഹന്‍ലാലിനെപ്പോലും ഓര്‍ക്കില്ലെന്ന് മമ്മൂട്ടിയും പൂരിപ്പിക്കുന്നു.

Content Highlight: Mammootty reveals casting secret in Patriot

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News