(moviemax.in) ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിനെതിരെ കടുത്ത വിമർശനവുമായി നടി പ്രിയങ്ക രംഗത്ത്. ഇത്തരത്തിൽ പണമുണ്ടാക്കുന്നവരെ 'സ്ത്രീ' എന്ന് വിളിക്കാൻ കഴിയില്ലെന്നും, ഒരു സ്ത്രീ എന്ന നിലയിൽ തൊഴിൽപരമായി ചെയ്യാൻ ഒരുപാട് അന്തസ്സുള്ള കാര്യങ്ങൾ മുന്നിലുള്ളപ്പോൾ എന്തിനാണ് ഇത്തരം വഴികൾ തിരഞ്ഞെടുക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
രേണു സുധി, അന്ന രാജൻ തുടങ്ങി പ്രമുഖരായ നിരവധി പേർ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലാണ് നടി പ്രിയങ്കയുടെ ഈ രൂക്ഷമായ പ്രതികരണം ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുന്നത്.
"ഇതുപോലെയുള്ള ആൾക്കാരെയെല്ലാം വലിച്ചു കീറുക, ഇതല്ല വേണ്ടത്. ഇങ്ങനെ പൈസയുണ്ടാക്കുന്നവർ സ്ത്രീയല്ല. സ്ത്രീകൾക്ക് സെക്സ് കാണിക്കാനും മറ്റും, ഒരാളല്ല കാണുന്നത് ഒരുപാട് ആളുകൾ കാണുന്നുണ്ട്. അത് കാണാനായിട്ട് വേറെ എന്തെങ്കിലും സംഭവം ചെയ്യുക. എന്തെങ്കിലും കാരണം കൊണ്ടാവാം. ചെയ്യരുത് എന്നേ ഞാൻ പറയൂ. അതിന്റെ ആവശ്യമില്ല. നല്ല അധ്വാനിച്ച് ജീവിച്ചൂടെ. ഞാൻ അതെ പറയൂ. തൊഴിൽപരമായിട്ട് സ്ത്രീകൾക്ക് എന്തെല്ലാം കാര്യങ്ങൾ ഫീൽഡിലുണ്ട്. ഈ സ്ത്രീകൾക്ക് അത് നോക്കിപോയി ജീവിച്ചൂടെ എന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. ഞാൻ എന്തായാലും അങ്ങനെയൊരു സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാൻ തീരുമാനിച്ചിട്ടില്ല, അതിൽ നിന്ന് എനിക്ക് പൈസയും വേണ്ട." പ്രിയങ്ക പറയുന്നു.
അതേസമയം പർപ്പിൾ ഹാൽസിയൻ എന്ന മലയാളി മോഡൽ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷനിലൂടെ മാസവും കോടികളാണ് സമ്പാദിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിസേബിൾ ആയിപ്പോയിരുന്നു തുടർന്ന് താരം പുതിയ അക്കൗണ്ടുമായി എത്തിയതും വാർത്തയായിരുന്നു.
Actress Priyanka against Insta subscription

































