(moviemax.in) ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചറിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കേരളത്തിൽ സമീപകാലത്ത് ഈ ഫീച്ചർ ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണം രേണു സുധി ഉൾപ്പെടെയുള്ള ക്രിയേറ്റർമാർ ഇത് ആരംഭിച്ചതോട് കൂടിയാണ്. ക്രിയേറ്റർമാർക്ക് തങ്ങളുടെ സവിശേഷമായ കഴിവുകൾ, ക്രിയേറ്റിവിറ്റി, മറ്റാരോടും പങ്കുവെക്കാത്ത വിശേഷങ്ങൾ എന്നിവ സബ്സ്ക്രൈബേഴ്സിന് മാത്രമായി നൽകാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഇതിനായി ഒരു നിശ്ചിത തുക വരിസംഖ്യയായി സബ്സ്ക്രൈബേഴ്സിൽ നിന്നും ഈടാക്കാറുണ്ട്. എന്നാൽ, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ എന്നാൽ 18+ കണ്ടന്റുകൾ മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നവർ ധാരാളമാണ്. അത്തരം ഉള്ളടക്കം പങ്കുവെക്കുന്നവരും ക്രിയേറ്റർമാർക്കിടയിലുണ്ട് എന്നതും ഈ തെറ്റിദ്ധാരണ വർധിപ്പിക്കുന്നു.
ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. "399 രൂപ സബ്സ്ക്രിപ്ഷൻ വാങ്ങി ആരാധകരെ "കോരി തരിപ്പിക്കുന്ന" ലൈവുകൾ ഇടുന്ന ചില യുവതികൾ ഇപ്പൊൾ മാസമുള്ള സബ്സ്ക്രിപ്ഷൻ 1499 രൂപയാക്കി കുത്തനെ വർധിപ്പിച്ചു. ഈ നിലവാരം ഉള്ള നിരവധി യുവതികളെ ഫോളോ ചെയ്തു "അർദ്ധ രാത്രി ലൈവുകൾ " കാണുവാൻ പണം കൊടുക്കുന്ന പുരുഷന്മാർ പെട്ടുപോയി. ഇനിയെന്ത് ?", എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചത്. പര്‍പ്പിള്‍ ഹാല്‍സിയന്‍, അപർണ വള്ളേരി തുടങ്ങിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്. ക്രിയേറ്റർ ക്ലബ് എന്ന ആപ്പിലെ അപർണയുടെ സബ്സ്ക്രിപ്ഷന് ഒരുമാസം 1499 രൂപയാണ്.
അതേസമയം, പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന അക്കൗണ്ട് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഇന്ത്യൻ തന്നെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഒരുകോടി അടുപ്പിച്ചാണ് മാസം ഇവർക്ക് വരുമാനം ലഭിച്ചിരുന്നത്. അശ്വനി എന്നാണ് അക്കൗണ്ട് ഉടമയുടെ പേര്.
Santosh Pandit says men are trapped
































