പാലക്കാട്: ( www.truevisionnews.com ) കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരായ പരാതിയിൽ ഗുരുതര വെളിപ്പെടുത്തലുമായി യുവതി. ആദ്യം മോശമായി പെരുമാറിയത് പ്രശോഭിൻ്റെ അച്ഛനെന്ന് യുവതി പറഞ്ഞു. ഷാഫി പറമ്പിലിൻ്റെയും വി.കെ. ശ്രീകണ്ഠൻ്റെയും പേര് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും, ഷാഫിയെ വീഡിയോ കോൾ ചെയ്ത് കാണിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
കയ്യിലുള്ള തെളിവുകൾ ഒക്കെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. എനിക്ക് അച്ഛനും അമ്മയുമില്ല, എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും ചോദിക്കാൻ ആരും വരില്ലല്ലോ. ഇപ്പോഴും പേടിയോടെയാണ് കഴിയുന്നത്. പരാതി കൊടുത്തതിനുശേഷം ഫോൺ ഓഫാക്കിയെന്നും അതുകൊണ്ട് ആരും എന്നെ കോൺടാക്ട് ചെയ്തിട്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അനുയായി ആയ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ദളിത് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം ബലമായി പീഡിപ്പിച്ചെന്നും കാറിൽ വെച്ചും പീഡിപ്പിച്ചെന്നും യുവതി പരാതിയുടെ പരാതിയിൽ പറയുന്നു.
ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തി. ആക്രമണം ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതി വ്യക്തമാക്കി. പരാതി ലഭിച്ചതിനെ തുടർന്ന് പ്രശോഭ് വി.വത്സനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Woman makes serious allegations in rape complaint

































