(moviemax.in)ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ നിഴലിൽ നടന്ന 98-ാമത് ഓസ്കർ അവാർഡ് വേദി ലോകത്തെ പിടിച്ചുകുലുക്കുന്ന യുദ്ധക്കെടുതികൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. ഗസ്സയിലെ വംശഹത്യക്കും യുദ്ധത്തിനുമെതിരെ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ റെഡ് കാർപെറ്റിലും വേദിയിലുമായി തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം നൽകാനെത്തിയ ജാവിയർ ബർദം 'ഫലസ്തീനെ സ്വതന്ത്രമാക്കൂ' എന്ന് പരസ്യമായി പ്രഖ്യാപിച്ചതും 2003-ലെ ഇറാഖ് യുദ്ധസമയത്ത് ഉപയോഗിച്ച അതേ പ്രതിഷേധ ബാഡ്ജ് ധരിച്ചെത്തിയതും വലിയ ശ്രദ്ധ നേടി. അവതാരകൻ കോനൻ ഒബ്രിയൻ തന്റെ പ്രസംഗത്തിൽ കലയുടെ പ്രസക്തിയെയും അതിജീവനത്തെയും കുറിച്ച് സംസാരിച്ചപ്പോൾ, ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കഥ പറയുന്ന 'ദി വോയിസ് ഓഫ് ഹിന്ദ് റജബ്' എന്ന ട്യുണീഷ്യൻ ചിത്രം പുരസ്കാരം നേടിയില്ലെങ്കിലും സമാധാനത്തിനായുള്ള വലിയൊരു ശബ്ദമായി മാറി.
No war, peace is enough; Gaza and Iran show solidarity at the Oscars
































