(https://moviemax.in/)ബോളിവുഡിലെ ലിംഗാടിസ്ഥാനത്തിലുള്ള പ്രതിഫല വ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി നടൻ സെയ്ഫ് അലി ഖാൻ രംഗത്തെത്തി. സഹോദരി സോഹ അലി ഖാൻ്റെ യൂട്യൂബ് പോഡ്കാസ്റ്റായ 'ഓൾ എബൗട്ട് ഹെറിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനും സംവിധായകനുമായ കുനാൽ ഖേമുവും ഈ ചർച്ചയിൽ പങ്കെടുത്തു.
സിനിമയിലെ പ്രതിഫലം ലിംഗാടിസ്ഥാനത്തിലല്ല, മറിച്ച് വിപണി മൂല്യത്തെയും ബോക്സ് ഓഫീസ് സ്വാധീനത്തെയും അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കപ്പെടേണ്ടതെന്ന് സെയ്ഫ് അഭിപ്രായപ്പെട്ടു. തുല്യ നിലവാരമുള്ള അഭിനേതാക്കൾക്ക് തുല്യ പ്രതിഫലം നൽകണമെന്നതിനോട് താൻ യോജിക്കുന്നുവെന്നും, എന്നാൽ തിയേറ്ററുകളിൽ ആളുകളെ എത്തിക്കാനുള്ള ഒരാളുടെ കഴിവിനെക്കൂടി കണക്കിലെടുക്കുന്ന സന്തുലിതമായ ഒരു സാമ്പത്തിക വ്യവസ്ഥയാണ് സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിതരണക്കാർ ഒരു താരത്തിൻ്റെ പേരിൽ മുൻകൂട്ടി നിശ്ചയിക്കുന്ന തുകയാണ് സിനിമയുടെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ സഹായിക്കുന്നതെന്ന് കുനാൽ ഖേമുവും ഇതിനോട് അനുബന്ധിച്ച് വിശദീകരിച്ചു. ഇന്ത്യയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പ് പ്രമേയമാകുന്ന നെറ്റ്ഫ്ലിക്സ് ചിത്രം 'ഹം ഹിന്ദുസ്ഥാനി'യാണ് സെയ്ഫിൻ്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റ്.
'Those who bring people to the theaters will be rewarded more'; Saif Ali Khan clarifies his stance
































