(moviemax.in) വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നടുവിൽ 'കേരള സ്റ്റോറി 2' റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തെക്കുറിച്ചുള്ള അവതാരക രഞ്ജിനി ഹരിദാസിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
സിനിമ മുന്നോട്ടുവെക്കുന്ന കാര്യങ്ങളെ 'വിഡ്ഢിത്തം' എന്നാണ് രഞ്ജിനി വിശേഷിപ്പിച്ചത്. കേരളത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ തന്റെ വീട്ടിൽ ഇതൊന്നും നടക്കുന്നില്ലെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രഞ്ജിനി വ്യക്തമാക്കി.
സിനിമയുടെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, സിനിമ നാളെ നേരിട്ട് കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമയിൽ പറയുന്നത് യഥാർത്ഥ സംഭവങ്ങളാണെന്ന വാദം ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ആദ്യ ഭാഗം വലിയ വിവാദങ്ങൾക്കിടയിലും ദേശീയ അവാർഡ് നേടിയിരുന്നു. രണ്ടാം ഭാഗം കാമാഖ്യ നാരായണ സിങ് ആണ് സംവിധാനം ചെയ്യുന്നത്.
വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 27-ന് തിയറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ ഇടപെടലും രഞ്ജിനി ഹരിദാസിന്റെ പ്രതികരണവും ശ്രദ്ധേയമാകുന്നത്.
Ranjini Haridas strongly criticizes Kerala Story 2

































