തിരുവനന്തപുരം : ( www.truevisionnews.com ) സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സഭയിൽ ഇരിക്കാൻ പ്രതിപക്ഷം യോഗ്യരല്ല. ജൻപഥിലേക്ക് അന്വേഷണം നീളുമോ എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുമായി ഒത്തുചേർന്നുള്ള യുഡിഎഫിന്റെ പ്രതിഷേധം എന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിൽ തന്നെ സഭ അലങ്കോലപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിനെ വിമർശിക്കുകയായിരുന്നു മന്ത്രി.
ബിജെപി പുറത്ത് പറയുന്ന ആർഗ്യുമെന്റ് ആണ് പ്രതിപക്ഷം സഭക്കകത്ത് വന്ന് പറയുന്നത്. ഇത്രയും നിലവാരമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നത് ചെറിയ കാര്യമല്ല. ഇങ്ങനെ പോയാൽ കോൺഗ്രസ് എവിടെപ്പോയി നിൽക്കും എന്നത് അറിയില്ല. ഇതിനകത്ത് ഇരിക്കുന്ന എത്രപേർ തെരഞ്ഞെടുപ്പ് ആവുമ്പോൾ കോൺഗ്രസിനത്ത് ഉണ്ടാകുമെന്ന് നോക്കാം. ബി ജെ പിയുമായി സോഫ്റ്റ് പാലം ഉണ്ടാക്കുന്നത് കോൺഗ്രസിന് നല്ലതാണ് എന്നും മന്ത്രി സഭയിൽ പറഞ്ഞു.
ഇവിടെ വന്നു വെറുതെ ബഹളം വയ്ക്കാൻ അല്ലല്ലോ ജനം തെരഞ്ഞെടുത്ത് അയച്ചത്. ആരോഗ്യമന്ത്രിയുടെ വീട്ടിൽ ആളില്ലാത്തപ്പോൾ വാതിൽ പൊളിച്ചു കയറുക. എന്ത് രാഷ്ട്രീയമാണ് ഇത് എന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കും എന്നും മന്ത്രി പറഞ്ഞു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തിയ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന് നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു.
തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
പുറത്ത് സമരം നടത്തിക്കോളൂ എന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
minister k n balagopal criticizes udf in legislative assembly
























.jpeg)

.jpeg)