പാലക്കാട്: ( www.truevisionnews.com ) പാലക്കാട് പത്തിരിപ്പാലയിൽ പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം. പൂക്കാട്ടുകുന്ന് സ്വദേശി സ്വാമിനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. വീട്ടിലെ ജോലിക്കാരിയെ ആക്രമിച്ചാണ് മോഷണം നടന്നത്.
ജോലിക്കാരിയുടെ രണ്ട് ചെവിയിലെ കമ്മലുകളും മോഷ്ടാവ് വലിച്ചൂരിയെടുത്തു. പരിക്കേറ്റ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടിയുടെ കഴുത്തിലെ മാലയും മോഷ്ടാവ് കവർന്നു. ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തിൽ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിൽ പട്ടാപ്പകൽ മോഷണം. കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും ഏകദേശം 300 മീറ്റർ മാത്രം ദൂരത്തുള്ള കെ.എസ്.ഇ.ബി കുന്നിലെ ജുമാഅ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
മസ്ജിദിലെ ഉസ്താദിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പള്ളി അധികൃതർ അറിയിച്ചു. വളരെ ലാഘവത്തോടെ പള്ളിയിലെത്തിയ മോഷ്ടാവ്, കൃത്യം നിർവ്വഹിച്ച ശേഷം മടങ്ങുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Burglary in broad daylight woman's bracelet and child's necklace stolen

































