(moviemax.in) ജീവനക്കാർ തനിക്കെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ച് ദിയ കൃഷ്ണ. ജീവനക്കാർക്കെതിരെ നിരവധി ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റാണെന്നും ദിയ കൃഷ്ണ പറഞ്ഞു.
'എല്ലാ ദിവസവും പണം പിൻവലിച്ച് എനിക്ക് തരുമെന്ന് അവർ പറഞ്ഞല്ലോ, അതിന് തെളിവ് എവിടെ? അവർ ഏത് എടിഎമ്മിൽ നിന്ന് പിൻവലിച്ചു? അതിനു തെളിവെവിടെ'യെന്നും ദിയ ചോദിച്ചു. ജീവനക്കാർ മാധ്യമങ്ങളോടു പ്രതികരിച്ചതിനു പിന്നാലെയാണ് ദിയയുടെ പ്രതികരണം.
കസ്റ്റമേഴ്സിന്‍റെ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാൽ മതിയെന്ന് ദിയ പറഞ്ഞെന്നാണ് ജീവനക്കാരുടെ വാദം. ഷോപ്പിന്റെ കാര്യങ്ങളെല്ലാം തങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെന്നും പരാതിക്കാർ പറഞ്ഞിരുന്നു. തങ്ങളെ അടിച്ചമർത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവർടൈം ആയപ്പോൾ ജോലി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. ദിയയ്ക്ക് ജന്മിത്വ മനോഭാവമാണെന്നും, എന്തുപറഞ്ഞാലും അടിച്ചമർത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അതുകൊണ്ട് ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ കസ്റ്റമേഴ്സിൻ്റെ കയ്യിൽ നിന്ന് പണം വാങ്ങിയതിന്റെ സ്ക്രീൻഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികൾ വ്യക്തമാക്കുന്നു. ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഞങ്ങളെ അവർ ചീത്തവിളിക്കുന്നതിന്റെ സ്ക്രീൻഷോട്ട് കൈയിലുണ്ട്. ഞങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവർ കാര്യങ്ങൾ സമ്മതിപ്പിച്ചത്. നിങ്ങൾ കാരണം തന്റെ 200 ഓർഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്. പരാതി നൽകേണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് ദിയ പറഞ്ഞെ'ന്നും പരാതിക്കാർ.
DiyaKrishna denies allegations made against her employees.