( moviemax.in) പുതിയ ചിത്രമായ തങ്കലാന്റെ റിലീസിനുമുന്നോടിയായുള്ള പ്രചാരണ പരിപാടികളിലാണ് നടൻ വിക്രം. അടുത്തിടെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഈ ചടങ്ങിനിടെ തന്റെ ജീവിതംതന്നെ മാറ്റിമറിച്ച ഒരപകടത്തേക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
എങ്ങനെയാണ് തനിക്ക് ആ കാലഘട്ടം അനുഭവപ്പെട്ടതെന്നും ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചുവന്നുവെന്നുമായിരുന്നു വിക്രം പറഞ്ഞത്. കോളേജ് പഠന കാലമായിരുന്നു അതെന്ന് വിക്രം ഓർത്തെടുത്തു.
വളരെ ചെറുപ്പമാണ്. സിനിമയേക്കുറിച്ച് സ്വപ്നം കാണ്ടുതുടങ്ങുന്ന സമയം. കോളേജിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനേക്കുറിച്ച് ത്രില്ലടിച്ച് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
കാലിന്റെ മുട്ടുമുതൽ കണങ്കാൽവരെ തകർന്നു. ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. പിന്നീട് 23 ശസ്ത്രക്രിയകളാണ് കാലിന് നടത്തിയതെന്നും വിക്രം പറഞ്ഞു.
എങ്കിലും കൃത്യമായ ഇടവേളകളിൽ കാലിൽ അണുബാധയുണ്ടാകുമായിരുന്നു. അതൊന്നും തന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതിൽ തടസമായില്ല. സിനിമയിൽ നടനാവാനായിരുന്നു ആഗ്രഹം.
അതെത്ര ചെറിയ റോളാണെങ്കിലും ചെയ്യും. ആരോഗ്യം നന്നാക്കാനായി കഠിനാധ്വാനം ചെയ്തു. തേടിവരുന്ന അവസരങ്ങൾ നന്നായി ഉപയോഗിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഇത്രയും നാൾ തന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആരാധകരോട് നന്ദി പറയുകയും ചെയ്തു വിക്രം.
#vikram #about #his #college #time #accident