#Vineethsrinivasan | പാട്ട് പാടുന്നതിൽ തുടക്കത്തിൽ അച്ഛന് എതിർപ്പായിരുന്നു: വിനീത് ശ്രീനിവാസൻ

#Vineethsrinivasan | പാട്ട് പാടുന്നതിൽ തുടക്കത്തിൽ അച്ഛന് എതിർപ്പായിരുന്നു: വിനീത് ശ്രീനിവാസൻ
Jul 5, 2024 11:06 AM | By Jain Rosviya

(moviemax.in) മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. അഭിനയത്തിനു പുറമേ പല മേഖലകളിലും കഴിവ് തെളിയിച്ച കലാകാരൻ കൂടെയാണ് അദ്ദേഹം.

പിതാവ് ശ്രീനിവാസന്റെ ചിത്രമായ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് മലയാള പിന്നണി ​ഗാന രം​ഗത്തേക്ക് വിനീത് എത്തുന്നത്.

അതിനു ശേഷം വലിയൊരു വളർച്ചയായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ പേരെടുത്ത താരം സിനിമ സംവിധാനത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി.

വിനീത് സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം. തിയേറ്ററിൽ വൻ വിജയമാവുകയും ഒടിടി യിലൂടെ വൻ പരാജയമായിരുന്നു.

സിനിമ തന്റെ ജീവിതം തന്നെയാണെന്ന് പലപ്പോഴും പറയാറുണ്ട്. കുട്ടിക്കാലത്തെ പല ഓർമകളും വിനീത് പല അഭിമുഖങ്ങളിലൂടെയും പങ്കു വെക്കാറുണ്ട്. അത്തരത്തിൽ തന്റെ കുട്ടിക്കാലത്തെ സിനിമാ ഓർമകൾ ഒരു അഭിമുഖത്തിനിടെ വിനീത് പറഞ്ഞതിങ്ങനെ.

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വെക്കേഷൻ സമയങ്ങളിൽ അച്ഛനൊപ്പം ഷൂട്ടിം​ഗ് ലൊക്കേഷനുകളിൽ പോകുമായിരുന്നു എന്ന് വിനീത് പറഞ്ഞു. അങ്ങനെ കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടം തേൻ മാവിൻ കൊമ്പത്താണെന്ന് വിനീത് പറഞ്ഞിട്ടുണ്ട്.

എന്നാൽ അച്ഛന്റെ എഴുത്തുകളിൽ വിനീതിനെ ഏറ്റവും ആകർഷിച്ചത് സന്ദേശം ആണ്.

കഥ പറഞ്ഞ രീതിയും അതിലെ ആക്ഷേപ ഹാസ്യവും എല്ലാം ഇന്നും പ്രസക്തമാണ്. രാഷ്ട്രീയ സിനിമകളിൽ ഇന്നും സന്ദേശത്തിനു മുകളിൽ എന്നൊന്നില്ല.

എക്കാലത്തേയും മികച്ചത് സന്ദേശം തന്നെ. സ്കൂൾ കാലം കഴിഞ്ഞതോടെ സിനിമയോടുള്ള സമീപനത്തിലും ഇഷ്ടങ്ങളിലും ഒരുപാട് മാറ്റം വന്നെന്ന് വിനീത് പറഞ്ഞു.

അച്ഛനിലെ എഴുത്തു കാരനെയാണ് ഞാൻ പിന്നെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയത്. ചുറ്റുമുള്ള ജീവിതങ്ങളെ അച്ഛൻ സിനിമയിലേക്ക് കൊണ്ടു വന്നത് തന്നെ അതിശയമായി തോന്നിയിട്ടുണ്ടെന്നും വിനീത് പറഞ്ഞു. പക്ഷേ അന്നും സന്ദേശം എന്ന സിനിമയോടുള്ള വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു.

വിനീത് പാട്ട് പാടുന്നതിൽ തുടക്കത്തിൽ അച്ഛൻ ശ്രീനിവാസന് എതിർപ്പായിരുന്നു. അതിനെ തുടർന്ന് നിരവധി തർക്കങ്ങൾ ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നു.

അവസാനം അച്ഛന്റെ ആ​ഗ്രഹ പ്രകാരം വിനീത് തന്റെ എഞ്ചിനീയറിം​ഗ് പഠനം പൂർത്തിയാക്കി. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

വിനീതിനെ പോലെ ധ്യാൻ ശ്രീനിവാസനും വിവിധ മേഖലകളിൽ സജീവമാണ്. ആദ്യ ചിത്രം കിളിച്ചുണ്ടൻ മാമ്പഴത്തിലേക്ക് എത്തിയതും അച്ഛന്റെ ഇടപെടൽ മൂലമായിരുന്നില്ല.

സംവിധായകൻ പ്രിയദർശൻ ആയിരുന്നു വിനീതിനെ സിനിമയിൽ പാടാൻ ക്ഷണിച്ചത്. എന്നാൽ അപ്പോഴും ശ്രീനിവാസൻ അതിനെ എതിർത്തു. കാരണം താൻ കാരണം മക്കൾക്ക് അവസരം ലഭിക്കണം എന്ന് ശ്രീനിവാസൻ ആ​ഗ്രഹിച്ചിരുന്നില്ല.

എന്നാൽ പ്രിയദർശന്റെ വിനീതിന്റെ ശബ്ദം വേണമെന്ന നിർബന്ധത്തിലായിരുന്നു കസവിന്റെ തട്ടമിട്ട് എന്ന ​ഗാനം ഉണ്ടാവുന്നത്. മുൻപോരിക്കൽ ശ്രീനിവാസൻ തന്നെ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.

2008ൽ സൈക്കിൾ എന്ന ചിത്രത്തിലൂടെയാണ് വിനീതിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് മകന്റെ അച്ഛൻ, ട്രാഫിക്, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

2010ലാണ് സംവിധാനത്തിലേക്ക് എത്തുന്നത്. ആദ്യ സംവിധാനം മലർവാടി ആർട്സ് ആന്റ് ക്ലബ് ആയിരുന്നു. പുതുമുഖങ്ങളെ വെച്ച് എടുത്ത സിനിമ വലിയ വിജയമായിരുന്നു.

പിന്നീട് വന്ന് ബോക്സ് ഓഫീസ് ഹിറ്റ് ആയ ചിത്രമാണ് തട്ടത്തിൽ മറയത്ത്.

#father #was #against #singing #VineethSrinivasan

Next TV

Related Stories
#kummattikali  |  മകന്റെ സിനിമയുടെ ഓഡിയോ ലോഞ്ച്; നിറ സാന്നിധ്യമായി സുരേഷ് ​ഗോപി, യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്

Jul 8, 2024 08:09 AM

#kummattikali | മകന്റെ സിനിമയുടെ ഓഡിയോ ലോഞ്ച്; നിറ സാന്നിധ്യമായി സുരേഷ് ​ഗോപി, യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്

ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര,തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98മത്...

Read More >>
#prithviraj  |  അമ്പമ്പോ ഒരേപൊളി; ഇതാണോ രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് ? ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?

Jul 7, 2024 07:30 PM

#prithviraj | അമ്പമ്പോ ഒരേപൊളി; ഇതാണോ രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് ? ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?

റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ രാജമൗലി ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രത്തെയാണ് പൃഥ്വിരാജ്...

Read More >>
#renukamenon | ജിഷ്ണു മരിക്കുമ്പോള്‍ ഞാന്‍ ഡിപ്രഷനിലായിരുന്നു, താങ്ങാനായില്ല; സിനിമയ്ക്ക് പറ്റാത്ത എന്റെ സ്വഭാവങ്ങള്‍!

Jul 7, 2024 04:38 PM

#renukamenon | ജിഷ്ണു മരിക്കുമ്പോള്‍ ഞാന്‍ ഡിപ്രഷനിലായിരുന്നു, താങ്ങാനായില്ല; സിനിമയ്ക്ക് പറ്റാത്ത എന്റെ സ്വഭാവങ്ങള്‍!

സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ, നാല് പുതുമുഖങ്ങളെ വച്ച് കമല്‍ വലിയ വിജയമാക്കി തീര്‍ത്ത...

Read More >>
#IdiyanChandhu   |    'നീ പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ.. നല്ല നാടന്‍ ഇടി': ഇടി പൂരമായി 'ഇടിയന്‍ ചന്തു' ടീസര്‍

Jul 7, 2024 01:50 PM

#IdiyanChandhu | 'നീ പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ.. നല്ല നാടന്‍ ഇടി': ഇടി പൂരമായി 'ഇടിയന്‍ ചന്തു' ടീസര്‍

ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയൻ ചന്ദ്രന്‍റെ മകന് നാട്ടുകാർ ആ വട്ടപ്പേര് തന്നെ...

Read More >>
Top Stories










News Roundup