ചെന്നൈ: താനും മകളും വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടി ഗൗതമി രംഗത്ത് . ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈയിലാണ് താമസിക്കുന്നത് . ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തുവകകൾ വിൽക്കാൻ ഏൽപ്പിച്ച ബിൽഡർ വ്യജരേഖ ചമച്ച് കൊണ്ട് 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ഗൗതമി ആരോപിച്ചിരുന്നു .
ഇത് ചോദ്യം ചെയ്തപ്പോൾ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്. ബിൽഡർ ആയ അളഗപ്പനും ഭാര്യയും തന്റെ സ്വത്തുക്കൾ വിൽക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജരേഖയുണ്ടാക്കുകയും . അതുപയോഗിച്ച് 25 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസിലാക്കിയപ്പോൾ ഇതേ കുറിച്ച് ചോദിക്കുകയും . വിവരം പുറത്തറിയിച്ചാൽ തന്റെയും മകളുടെയും ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും .
രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെയാണ് അളഗപ്പൻ വധഭീഷണി മുഴക്കിയതെന്ന് ഗൗതമി പറഞ്ഞു .സംഭവം മകളെ വല്ലാതെ അലട്ടിയെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും ഗൗതമി പറഞ്ഞു . ആരോപണവിധേയരായ പ്രതികൾക്കെതിരെ ചെന്നൈ പൊലീസ് നടപടി സ്വീകരിക്കണമെന്നും തന്റെ സ്വത്തുക്കൾ നിയമപരമായി വീണ്ടെടുക്കാൻ സഹായിക്കണമെന്നും നടി പരാതിയിൽ അഭ്യർത്ഥിച്ചു.
ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കുകയാണെന്നും ബിൽഡർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നുമാണ് വിവരം.
Content Highlight: #Actress #Gauthami #daughter #received #death #threats #Police #registered #case
































