സിനിമ പ്രേഷകര്‍ക്ക് മാസ് ഡയലോഗുകള്‍ എന്നും പ്രിയപെട്ടത് ആണ് ചിത്രങ്ങളിലെ കഥാപാത്രങ്ങളെക്കാളും രഞ്ജി പണിക്കരെ പ്രേക്ഷകർ ഓർമിക്കുന്നത് മാസ് ഡയലോഗിലൂടെയാണ്. അദ്ദേഹത്തിന്റെ എഴുതിയ ഡയലോഗുകളെല്ലാം ഇന്നും പ്രേക്ഷകരുട ഇടയിൽ ചർച്ച വിഷയമാണ്.
ഭരതചന്ദ്രനും തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സും ആനക്കാട്ടിൽ ചാക്കോച്ചിയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. സൂപ്പർ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയത് മാത്രമല്ല, ചിത്രത്തിലെ ഡയലോഗുകളും എന്നെന്നും പ്രേക്ഷകരുടെ ഇടയിൽ പുതുമ നിലനിർത്തുന്നുണ്ട്.
രഞ്ജി പണിക്കരുടെ തിരക്കഥയിൽ പിറന്ന ചിത്രങ്ങൾ തിയേറ്ററുകൾ ആഘോഷമാക്കിയപ്പോൾ, അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ചില സിനിമകൾ പ്രതീക്ഷിച്ച വിജയം നേടാതെ പോയിട്ടുണ്ട്.താൻ എഴുതി പരാജയമായ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ രഞ്ജി പണിക്കർ.
താന്‍ എഴുതിയതില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ രണ്ട് ബിഗ്‌ബജറ്റ് സിനിമകള്‍ ദുബായിയും പ്രജയുമാണെന്ന് തുറന്നു പറയുകയാണ് രണ്‍ജി പണിക്കര്‍. പരാജയങ്ങള്‍ വന്നത് കൊണ്ടല്ല തിരക്കഥ എഴുതാതിരുന്നതെന്നും രണ്ടായിരത്തി ഒന്നില്‍ ഒരു സിനിമ എഴുതിയ താന്‍ നാല് വര്‍ഷത്തെ ഗ്യാപ്പിനു ശേഷമാണു പിന്നീട് ഒരു സിനിമയ്ക്ക് രചന നിര്‍വഹിച്ചതെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
ഒരു സിനിമയില്‍ നിന്ന് ഉടനടി അടുത്ത സിനിമയിലേക്ക് കടക്കാന്‍ കഴിവുള്ള ഒരു സ്ക്രീന്‍ റൈറ്റര്‍ അല്ല താനെന്നും എംടിയെയും ലോഹിതദാസിനെയും പോലെ എഴുത്തില്‍ സര്‍ഗാത്മകത സൃഷ്ടിക്കാന്‍ മിടുക്കുള്ള ഒരു തിരക്കഥാകൃത്തായി തന്നെ വിലയിരുത്തിന്നില്ലെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങളായിരുന്നു പ്രജയും , ദുബായിയും. 2001 ൽ ആണ് രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയത്. 1997 ലും 1999 ലും പുറത്തിറങ്ങി. സുരേഷ് ഗോപി നായകനായി എത്തിയ പത്രവും ലേലവും വലിയ വിജയമായിരുന്നു.
പത്രം പുറത്തിറങ്ങി രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പ്രജയും മമ്മൂട്ടി ചിത്രം ദുബായ് യും എത്തുന്നത്. ജോഷിയായിരുന്നു ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത്. ജോഷി ചിത്രം തന്നെയായിരുന്നു പത്രവും ലേലവും.പ്രജ വാണിജ്യമായി വലിയ വിജയം കണ്ടില്ലെങ്കിലും ഇന്നു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് .
സക്കീർ അലി ഹുസൈൻ എന്ന മോഹൻലാലിന്റെ കഥാപാത്രവും മാസ് ഡയലോഗും പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. മാൾട്ടിസ്റ്റാർ ചിത്രമായ. പ്രജയിൽ ഐശ്വര്യയാണ് നയികയായി എത്തിയത്. ബിജു മേനോൻ,മനോജ് കെ. ജയൻ,കൊച്ചിൻ ഹനീഫ,ബാബു നമ്പൂതിരി,എൻ.എഫ്. വർഗ്ഗീസ്,വിജയരാഘവൻ,ഷമ്മി തിലകൻ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
The audience remembers Ranji Panicker through mass dialogue. All his written dialogues are still the subject of discussion among the audience