തമിഴ് സീരിയൽ ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് സീരിയൽ താരങ്ങളായ സംയുക്തയുടേയും വിഷ്ണുകാന്തിന്റേയും വേർപിരിയൽ. ഏറെനാൾ പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോഴേക്കും വിഷ്ണുകാന്തിനെ ഉപേക്ഷിച്ച് സംയുക്ത സ്വന്തം വീട്ടിലേക്ക് പോയി. ഇരുവരും വിവാഹിതരായപ്പോൾ ആരാധകരും സന്തോഷിച്ചിരുന്നു .
ശേഷം രണ്ടുപേരും പിരിയാനുള്ള കാരണങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. തമിഴ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള പ്രണയ ജോഡിയായിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. സിപ്പിക്കുൾ മുത്ത് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ശേഷമാണ് പ്രണയത്തിലായത്. സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിഷ്ണുകാന്ത് വേർപിരിയലിന് ശേഷം തുറന്ന് പറഞ്ഞത് .
അത് മാത്രമല്ല സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോൺ വിളികൾ പതിവായിരുന്നുവെന്നും വിവാഹശേഷം സംയുക്ത പ്രണയിക്കുന്ന കാലത്തിന് വിരുദ്ധമായ സ്വഭാവം പുറത്തെടുത്തുവെന്നും വിഷ്ണുകാന്ത് ആരോപിച്ചിരുന്നു. വിഷ്ണുകാന്ത് ലൈംഗീകമായി പീഡിപ്പിച്ചുവെന്നും പോൺ വീഡിയോകൾ കാണാൻ നിർബന്ധിച്ചുവെന്നും ഉപദ്രവം സഹിച്ച് മടുത്തിട്ടാണ് ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് സംയുക്ത പറഞ്ഞത്. ഇപ്പോഴിത സംയുക്തയ്ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മുൻ കാമുകനും സീരിയൽ നടനുമായ രവി.
താനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നും ആ സമയത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും രവി ഏറ്റുപറയുന്ന ഒരു ഓഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് . വിഷ്ണുകാന്തുമായുള്ള പ്രശ്നം തുടങ്ങിയ സമയത്ത് രവിയുമായുള്ള സംയുക്തയുടെ ബന്ധവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. രവി തന്നോട് മോശമായി പെരുമാറിയെന്ന് മാത്രമാണ് ആ സമയത്ത് സംയുക്ത പറഞ്ഞത്. വിവാഹം കഴിക്കുന്നത് വരെ താൻ കന്യകയായിരുന്നുവെന്നും സംയുക്ത പറഞ്ഞിരുന്നു.
വിഷ്ണുകാന്തുമായി പ്രണയത്തിലായിരിക്കുമ്പോഴാണ് നിറൈമാതാ നിലാവേ എന്ന സീരിയലിൽ അഭിനയിച്ച രവിയുമായും സംയുക്ത പ്രണയത്തിലായതെന്ന് ലീക്കായ ഓഡിയോയിൽ പറയുന്നു.'ഞാൻ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട് . ' എന്നാണ് അന്ന് രവി നൽകിയ മറുപടി.
വിവാഹം കഴിക്കുന്നത് വരെ ഞാൻ കന്യകയായിരുന്നു. ഞാൻ തെളിയിക്കാം. വിവാഹത്തിന് മുമ്പ് വിഷ്ണുകാന്തുമായി എനിക്ക് ശാരീരിക ബന്ധമില്ലായിരുന്നു. എന്നാൽ എല്ലാം വിവാഹത്തിന് മുമ്പാണ് സംഭവിച്ചതെന്ന് വിഷ്ണുകാന്ത് അപ്പോൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു', എന്നാണ് സംയുക്ത അടുത്തിടെ വെളിപ്പെടുത്തിയത്.
അതേസമയം സംയുക്തയാണ് എല്ലാവരുടേയും ജീവിതം വെച്ച് കളിക്കുന്നതെന്നാണ് രവിയുടെ ഓഡിയോ ക്ലിപ്പ് കൂടി പുറത്ത് വന്നതോടെ ആരാധകർ പറയുന്നത്. 'സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്ത. പോണ്‍ വീഡിയോകള്‍ കാണുകയും എന്നെ കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. പലതരം പോൺ വീഡിയോകൾ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടും. നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ സ്വകാര്യ ഭാഗത്ത് അലർജിയുണ്ടായി എന്നും .
വിവാഹം മുതൽ എല്ലാ ദിവസവും വിഷ്ണുകാന്ത് എന്നെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു.' 'ബെഡ്റൂമിൽ ക്യാമറവെക്കാമെന്ന് വരെ പറഞ്ഞിരുന്നുവെന്നും', സംയുക്ത വെളിപ്പെടുത്തിയിരുന്നു. രവിക്കൊപ്പം സംയുക്ത ഒറ്റയ്ക്ക് സമയം ചിലവഴിച്ചതിന്റെ നിരവധി വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. രവിയുടെ ഇൻസ്റ്റഗ്രാം പേജിലും സംയുക്തയ്ക്കൊപ്പമുള്ള നിരവധി വീഡിയോകൾ ഇപ്പോഴുമുണ്ട്. സംയുക്തയുടെ കൈയ്യിലെ തെറ്റാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായതെന്നും ആരാധകർ കുറിക്കുന്നത് .
Content Highlight: Before marrying Vishnu Kanth, Samyukta was in physical relationship with me; Actor Ravi is on stage with the revelation

































