മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോയ് മാത്യു. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കരിയർ ആരംഭിച്ച വ്യക്തികളിൽ ഒരാൾ ആണ് ഇദ്ദേഹം. ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന സിനിമയിൽ ആണ് ഇദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.
യഥാർത്ഥത്തിൽ ഒരു കോൺഗ്രസ് അനുഭാവിയാണ് ഇദ്ദേഹം. നിരവധി വേദികളിൽ ഇദ്ദേഹം ഇദ്ദേഹത്തിന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞിട്ടുണ്ട്. അതേ സമയം ഇടതുപക്ഷത്തെ ശക്തമായി വിമർശിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
എന്നാൽ ഇദ്ദേഹം ഇപ്പോൾ പിണറായി വിജയൻ സർക്കാരിന്റെ പുതിയ ബഡ്ജറ്റിനെ പ്രതികരിച്ചുകൊണ്ട് എത്തുകയാണ്. ബഡ്ജറ്റ് ജനദ്രോഹമാണ് ഇന്ന് കോൺഗ്രസ് പറയുമ്പോഴും ജനകീയ ബഡ്ജറ്റിനെ ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുകയാണ് കോൺഗ്രസ് അനുഭാവി കൂടിയായ ജോയ് മാത്യു.
ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരുപക്ഷേ കേരളം ഒരു രാജ്യമായിരുന്നു എങ്കിൽ പല യൂറോപ്യൻ രാജ്യങ്ങളുടേതിന് സമാനമായേനെ കേരളത്തിൻറെ സാമൂഹിക വ്യവസ്ഥയും വ്യവസായ സൗഹൃദ അന്തരീക്ഷവും ജീവിതം നിലവാരവും എല്ലാം തന്നെ.
കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ മികച്ച ഭരണം നേട്ടത്തിന്റെ ഫലമായിട്ടാണ് കേരളം ഈ വലിയ വളർച്ച കൈവരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരോധം വെച്ച് കേരളത്തെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്ന കോൺഗ്രസുകാരുടെ മുന്നിൽ ജോയ് മാത്യു ഇപ്പോൾ ഒരു മാതൃകയായി മാറിയിരിക്കുകയാണ്.
പല നിത്യോപയോഗ സാധനങ്ങളുടെയും വില ബഡ്ജറ്റിൽ കൂട്ടിയിട്ടുണ്ട് എന്നത് സത്യമാണ്. പല കാര്യങ്ങൾക്കും ടാക്സ് വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതും സത്യമായ കാര്യമാണ്. ഇതിന്റെ പേരിൽ സർക്കാരിനെ വിമർശിക്കുന്ന ആളുകൾ മറന്നു പോകുന്ന ഒരു കാര്യമുണ്ട് – വികസനത്തിന് പണം എവിടെ നിന്നും വരും? അതിനുവേണ്ടിയാണ് ടാക്സും സെസും വർദ്ധിപ്പിച്ചിരിക്കുന്നത്.
ഇതു മനസ്സിലാക്കിയവർ എല്ലാം തന്നെ പിണറായി വിജയൻ സർക്കാരിന്റെ പുതിയ ബഡ്ജറ്റിനെയും ജനകീയ ബഡ്ജറ്റ് ആയി ഉയർത്തിക്കാട്ടുകയാണ്.
Sacrifices will be made on the road to revolution; Actor reacting to Pinarayi government's new budget