'അത് അവനാണ്' അടുത്ത സുഹൃത്തിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

'അത് അവനാണ്' അടുത്ത സുഹൃത്തിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ
2022-09-26T21:14:00 | By Vyshnavy Rajan

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായി അരങ്ങേറ്റം കുറിച്ച നടൻ വളരെ ചെറിയ സമയം കൊണ്ടുതന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

ഇന്ന് ഇന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് താരം. സഹതാരങ്ങളുമായി വളരെ അടുത്ത ആത്മബന്ധം പുലർത്തുന്ന ദുൽഖർ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് മനസ് തുറക്കുകയാണ്.


നടൻ സണ്ണി വെയ്നാണ് ദുൽഖറിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ആക്ടിങ് വർക്ക് ഷോപ്പിൽ തുടങ്ങിയ സൗഹൃദമാണെന്നും ഇന്നും ആ ബന്ധം തുടർന്ന് പോകുന്നുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത സുഹൃത്തുക്കളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് നടൻ മനസ് തുറന്നത്.


'ഇപ്പോഴാണ് എനിക്ക് അസിസ്റ്റൻസും ആളുകളുമൊക്കെ വന്നത്. അതിന് മുൻപ് ആരുമില്ലാതിരുന്ന കാലത്ത് സുഹൃത്തായി വന്നതാണ് സണ്ണി വെയ്ൻ. ആക്ടിങ് വർക്ക് ഷോപ്പിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. അന്ന് തനിക്ക് സുഹൃത്തുക്കളായി ആരുമില്ലെന്ന് അറിഞ്ഞ് തുടങ്ങിയ സൗഹൃദമാണ്. ഇന്നും അതുപോലെ തുടരുന്നു. തുടക്കം മുതലുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്' ദുൽഖർ പറഞ്ഞു.


അതുപോലെയുള്ള മറ്റൊരു സുഹൃത്താണ് ​ഗി​ഗറിയെന്നും ദുൽഖർ കൂട്ടിച്ചേർത്തു. നസ്രിയ സഹോദരിയെ പോലെയാണെന്നും അഭിമുഖത്തിൽ പറഞ്ഞു.

കാശ് കൊടുത്ത് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നു; കമന്റിനു മറുപടി നൽകി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനെ പ്രധാന കഥാപാത്രമാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിൻ ഒരുക്കിയ ചിത്രമായിരുന്നു ചാര്‍ലി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന് 2016ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടിയ സമയത്ത് കണ്ട തന്നെ വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി പറയുകയാണ് ദുല്‍ഖര്‍.

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അ​ദ്ദേഹം സംസാരിച്ചത്. ആ അവാര്‍ഡ് വില്‍ക്കുന്നോ, നിങ്ങള്‍ കൊടുത്തതിലും 500 രൂപ കൂടുതല്‍ തരാമെന്നായിരുന്നു ആ കമന്റ്. ആ സമയത്ത് അത് കണ്ട് താന്‍ തകര്‍ന്നുപോയെന്നാണ് ദുൽഖർ പറയുന്നത്.

കാശ് കൊടുത്ത് സംസ്ഥാന അവാര്‍ഡ് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റൊരാൾ ഈ അവാര്‍ഡ് വളരെ അത്ഭുതകരമാണെന്ന് പറഞ്ഞിരുന്നു. ഇതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ഈ അവാര്‍ഡിന് അര്‍ഹനാണെന്ന് നിനക്ക് ചിന്തിക്കാം.


പക്ഷേ കിട്ടിയ അവാര്‍ഡ്, പ്രത്യേകിച്ച് ഇതുപോലെ വലിയ ഒന്ന്, അത് ആ സിനിമയിലെ പ്രകടനത്തിനായിരിക്കില്ല. ഇതുവരെ ചെയ്തതിനും ഇനി ചെയ്യാന്‍ പോകുന്നതിനുമായിരിക്കും. അതുകൊണ്ട് അവാര്‍ഡില്‍ സന്തോഷം കണ്ടെത്താതിരിക്കരുതെന്നും പറഞ്ഞു.

ആ ചിന്ത തനിക്ക് ഇഷ്ടപ്പെട്ടെന്നും അതെനിക്ക് കുറച്ച് സമാധാനം തന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപ് ആണ് ഒടുവില്‍ പുറത്ത് വന്ന ദുല്‍ഖറിന്റെ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: 'That's him' Dulquer Salmaan opens up about his close friend

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories