മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് അർജുനും സൗഭാഗ്യയും. സൗഭാഗ്യയും അർജ്ജുനും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരിപടർത്തുന്നത്.

റാപിഡ് ഫയർ സെഗ്മെന്റിൽ ഇരുവരോടും ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായ രീതിയിലാണ് അർജുൻ മറുപടി പറഞ്ഞത്. ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു. പരസ്പരം കൊടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സർപ്രൈസുകൾ എന്തായിരുന്നു? ചോദ്യത്തിന് ആദ്യം ഉത്തരം നൽകിയത് സൗഭാഗ്യ ആണ്.
'ചേട്ടൻ എനിക്ക് വിലകൂടിയ ബാഗ് നൽകിയത് സർപ്രൈസായിരുന്നു. പിന്നെ കൂടുതൽ വലിയ സർപ്രൈസുകൾ ചേട്ടന് നൽകാൻ പറ്റിയിട്ടില്ല, പ്ലാൻ ചെയ്യും പക്ഷെ ചേട്ടൻ അതിന് മുന്നേ അറിയും. സർപ്രൈസ് കൊടുക്കും മുന്നേ ചേട്ടന്റെ സുഹൃത്തുക്കളുടെ സഹായം ചോദിക്കും, അവർ എന്തേലും ആവശ്യത്തിന് വിളിക്കുമ്പോൾ സർപ്രൈസിൻ്റെ കാര്യം ചേട്ടൻ അറിയും', സൗഭാഗ്യ പറഞ്ഞു.

സർപ്രൈസ് പൊളിഞ്ഞാലും ഞാൻ കട്ടക്ക് അഭിനയിക്കും, അവൾക്ക് വിഷമം വരാതിരിക്കാൻ. ഞാൻ അവൾക്ക് സർപ്രൈസ് കൊടുത്തത് പ്രണയാഭ്യർത്ഥന നടത്തിയാണ്. പെട്ടന്നൊരു ദിവസം ഒരു ചായക്കടയുടെ മുന്നിൽ വെച്ചാണ് പ്രണയാഭ്യർത്ഥന നടത്തിയത്'.
'നിനക്ക് എന്നെ കെട്ടാൻ പറ്റുമോ? അതോ മറ്റേ കിഴങ്ങനെ പോയി കെട്ടുവോ, എന്നാണ് അവളോട് അന്ന് ചോദിച്ചത്. ആ സമയം സൗഭാഗ്യ എന്ത് ചേട്ടാ ഇത് ഇപ്പോൾ പറയണ്ടായിരുന്നു. ആ പയ്യൻ ഇത് കാണില്ലേ മോശമല്ലേ'.. എന്ത് മോശമെന്ന് തമാശയിൽ അർജുനും മറുപടി പറഞ്ഞു.

നിങ്ങളുടെ ജീവിതത്തിൽ എന്ത് കാര്യമാണ് മാറ്റം കൊണ്ട് വന്നത് എന്നായിരുന്നു അടുത്ത ചോദ്യം. 'കുഞ്ഞ് വന്നതിന് ശേഷമാണ് മാറ്റം ഉണ്ടായത്. അതുപോലെ വീട്ടിലുണ്ടായ രണ്ട് മരണങ്ങളും മാറ്റത്തിന് കാരണമായി.
കുറച്ച് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു', അർജുൻ പറഞ്ഞു. പരസ്പരം ദേഷ്യം വരുമ്പോൾ എന്ത് ചെയ്യും എന്നായിരുന്നു അടുത്ത ചോദ്യം. 'സൗഭാഗ്യ വന്ന് ചേട്ടാന്ന് വിളക്കുമെന്ന് അർജുൻ പറഞ്ഞു. ചേട്ടന് ദേഷ്യം വരുമ്പോൾ നമ്മളെ കാണിച്ച് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും സ്പീഡിൽ നടക്കും. ചേട്ടന്റെ അടുത്തേക്ക് എത്തിപ്പെടാൻ പറ്റില്ല'.

അർജുന് ഇഷ്ടം തോന്നാൻ എന്താണ് ചെയ്യേണ്ടതെന്നാണ് സൗഭാഗ്യയോട് ചോദിച്ചത്. 'ബ്രാൻഡഡ് സാധനങ്ങൾ ഉപയോഗിച്ച്, മുടിയൊക്കെ കളർ ചെയ്ത് സുന്ദരിയായി നടന്നാൽ ചേട്ടൻ ഇഷ്ടമാകും, ഹിന്ദി സംസാരിച്ചാൽ കൂടുതൽ ഇഷ്ടമാകും', സൗഭാഗ്യ പറഞ്ഞു.
Content Highlight: Will plan but Chetan will know before that; soubagya



































