ഇന്ന് രാത്രി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

ഇന്ന് രാത്രി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
2026-07-11T15:35:00 | By VIPIN P V
#Kerala Weather #Rain Alert #Thunderstorms #Meteorological Department #Fishing Ban #Kerala Weather #IMD Alert #Thiruvananthapuram News

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇപ്പോൾ ഏതെങ്കിലും ജില്ലകളിൽ മഞ്ഞയോ ഓറഞ്ചോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കില്ല. എന്നാൽ കർണാടക തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

Content Highlight: Kerala Weather Forecast, Rain Likely for Next 5 Days, IMD Issues Lightning Safety Guidelines

#Kerala Weather #Rain Alert #Thunderstorms #Meteorological Department #Fishing Ban #Kerala Weather #IMD Alert #Thiruvananthapuram News

Next TV

Related Stories
 മൃതദേഹം കടലിൽ ഒഴുകിയെത്തിയതാണോ? കാലിലെ മാംസഭാഗങ്ങൾ  അഴുകി, അസ്ഥികൾ പുറത്തേക്ക്..:  നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; അന്വേഷണം ഊർജിതം

Jul 11, 2026 04:04 PM

മൃതദേഹം കടലിൽ ഒഴുകിയെത്തിയതാണോ? കാലിലെ മാംസഭാഗങ്ങൾ അഴുകി, അസ്ഥികൾ പുറത്തേക്ക്..: നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; അന്വേഷണം ഊർജിതം

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ തലവേർപ്പെട്ട മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല....

Read More >>
സ്കൂട്ടറും ഫോണും ഉപേക്ഷിച്ച നിലയിൽ; പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2026 03:45 PM

സ്കൂട്ടറും ഫോണും ഉപേക്ഷിച്ച നിലയിൽ; പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പെരുമ്പിലാവിൽ 33 കാരി ആതിരയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 7.30 മുതൽ കാണാതായിരുന്നു. ഫോണും സ്കൂട്ടറും കുളക്കരയിൽ ഉപേക്ഷിച്ച...

Read More >>
   അത് കൊടിതോരണങ്ങളുടെ ബില്ലല്ല കേട്ടോ, പലചരക്കുകടയുടേത്...: ബിജെപി ഫണ്ട് തട്ടിപ്പ്; മൂന്നേകാൽ ലക്ഷത്തിന്റെ വ്യാജ ബില്ലുകൾ പുറത്ത്

Jul 11, 2026 02:45 PM

അത് കൊടിതോരണങ്ങളുടെ ബില്ലല്ല കേട്ടോ, പലചരക്കുകടയുടേത്...: ബിജെപി ഫണ്ട് തട്ടിപ്പ്; മൂന്നേകാൽ ലക്ഷത്തിന്റെ വ്യാജ ബില്ലുകൾ പുറത്ത്

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ പുതിയ തെളിവ്. വട്ടിയൂർക്കാവിൽ കൊടി വാങ്ങിയെന്ന് കാണിച്ച് 3.25 ലക്ഷത്തിന്റെ വ്യാജ ബിൽ. ബില്ലിലെ GST നമ്പർ...

Read More >>
 പാലക്കാട്ടെ അരും കൊല: കവർച്ചയ്ക്കിടെ 66കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം തീയിട്ട് കുഴിച്ചുമൂടി, 19 വയസുകാരന്റെ  ഞെട്ടിക്കുന്ന മൊഴി പുറത്ത്

Jul 11, 2026 02:19 PM

പാലക്കാട്ടെ അരും കൊല: കവർച്ചയ്ക്കിടെ 66കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം തീയിട്ട് കുഴിച്ചുമൂടി, 19 വയസുകാരന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആഭരണങ്ങൾക്കായി 66കാരി സരസമ്മാളിനെ കൊലപ്പെടുത്തി തീയിട്ട് കുഴിച്ചുമൂടി. ജൂൺ 10 മുതൽ കാണാതായിരുന്നു. 19 കാരനായ യുവാവ്...

Read More >>
പുതുവൈപ്പിൽ വഞ്ചി മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

Jul 11, 2026 02:13 PM

പുതുവൈപ്പിൽ വഞ്ചി മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുതുവൈപ്പ് തീരത്ത് വഞ്ചി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ...

Read More >>
   ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 11, 2026 02:09 PM

ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഇരിട്ടി - കണ്ണൂർ റൂട്ടിലെ കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ കെ. സുരേഷ് ബാബു(52) മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം....

Read More >>
Top Stories










News Roundup






GCC News