#latest news #Lakshmi Priya #Usha Haseena #AMMA
(https://moviemax.in/) താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടെ നടി ലക്ഷ്മിപ്രിയക്കെതിരെ രൂക്ഷവിമർശനവുമായി നടി ഉഷ ഹസീന. സംഘടനയിൽ വർഗീയത കൊണ്ടുവരാനുള്ള ലക്ഷ്മിപ്രിയയുടെ ശ്രമം പൊളിഞ്ഞുപോയതിന്റെ രോദനമാണ് ഇപ്പോൾ കാണുന്നതെന്ന് ഉഷ ഹസീന ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വർഗീയ വിഷം തുപ്പുന്ന ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്നും അവർ കൂട്ടിച്ചേർത്തു.
"കഴിഞ്ഞ പത്തുമാസം അൻസിബ അനുഭവിച്ച വിഷമങ്ങൾക്കും അവഗണനകൾക്കും അപമാനങ്ങൾക്കും ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാടാണ് ശരി, ഞങ്ങൾ അവളെ ചേർത്തുപിടിച്ചു. നിങ്ങളെപ്പോലെ വർഗീയവിഷം തുപ്പുന്നവരെ 'അമ്മ'യ്ക്കും വേണ്ട. ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം അതുതന്നെയായിരുന്നു" - ഉഷ കുറിച്ചു.
അഭിമുഖങ്ങളിൽ സ്വന്തം മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ ലക്ഷ്മിപ്രിയയുടെ പ്രസ്താവന ശരിയായില്ലെന്ന് താൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ പേരിൽ, ഒരു പരിപാടിയിലേക്ക് തന്നെ വിളിക്കാൻ സഹപ്രവർത്തക നിർദ്ദേശിച്ചപ്പോൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ലക്ഷ്മിപ്രിയ തന്നെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചതായും ഉഷ വെളിപ്പെടുത്തി.
ഉഷ ഹസീനയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു ാഴെ അയച്ചിട്ടുണ്ട്. അതിലെ മാറ്റര്‍ തന്നെ ളയ യിലും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വര്‍ഗീയ വിഷം തുപ്പുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങള്‍ക്ക് മനസ്സില്ല.
അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങള്‍ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നുള്ളു.അന്‍സിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങള്‍, അവഗണനകള്‍, അപമാനങ്ങള്‍….അതിനൊക്കെ ഇന്നലെ ഞങ്ങള്‍ മറുപടി നല്‍കി.അന്‍സിബയുടെ നിലപാട് അതാണ് ശെരി ഞങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചു…
ഒപ്പം നിന്നു. നിങ്ങളെ പോലെ വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.ജനറല്‍ബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.ഇന്റര്‍വ്യൂ കളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്‌മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാന്‍ എന്റെ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ മറ്റ് സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ പബ്ലിക് ആയിട്ട് നിങ്ങള്‍ എന്നെയും ജിഹാദി യാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ?വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല.
അമ്മ സംഘടനയില്‍ നിന്നും രാജി അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറഞ്ഞിരുന്നു.
Content Highlight: Actress Usha Haseena has come out strongly against actress Lakshmi Priya amid internal problems within the star organization 'Amma'.

































