പത്തനംതിട്ട: (https://truevisionnews.com/) പോക്‌സോ കേസിൽ 63 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്റ്റിലായി. പത്തനാപുരം കുര തെക്കങ്കോട് കിഴക്കേതിൽ വീട്ടിൽ അനീഷ് (29) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
നിലവില്‍ മൂന്ന് പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ 63വര്‍ഷം ശിക്ഷിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങിയാണ് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ തലവൂര്‍ അരിങ്ങട ഇലഞ്ഞിക്കോട് ഏലായില്‍ വെച്ചാണ് ഇയാള്‍ 61കാരിയായ വയോധികയെ വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കുറ്ററ സൊസൈറ്റിയില്‍ പാല്‍ നല്‍കി മടങ്ങിയ വയോധികയെ വേനല്‍ മഴ പെയ്യുന്ന സമയത്ത് പാടത്തേക്ക് തള്ളിവീഴ്ത്തി വസ്ത്രങ്ങള്‍ വലിച്ചുകീറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതേസമയം പിന്നാലെ വന്ന മറ്റൊരു സ്ത്രീ വയലിലെ ചാലില്‍ വയോധികയുടെ കുടയും പാല്‍പ്പാത്രവും കണ്ട് പേര് ചൊല്ലി വിളിച്ചെത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് തലവൂര്‍ രണ്ടാലും മൂട്ടില്‍ നിന്നാണ് ഇയാളെ നാട്ടുകാരുടെ സഹായത്തോടെ കുന്നിക്കോട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Man sentenced to 63 years for trying to rape a warrior by stripping her naked is arrested again pathanamthitta






























.jpeg)
.jpeg)

