(moviemax.in) പിതാവിന്റെ മരണാനന്തര ചടങ്ങിൽ കുടുംബാംഗങ്ങൾ ധരിച്ച വസ്ത്രങ്ങളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സിന്ധു കൃഷ്ണ. തന്റെ പിതാവ് എസ്. രംഗനാഥന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിനെക്കുറിച്ച് പുതിയ വ്ലോഗിലൂടെയാണ് അവർ കാര്യങ്ങൾ വ്യക്തമാക്കിയത്.
മരിച്ചവരുടെ ഓർമ്മയിൽ കരഞ്ഞു നിലവിളിക്കുന്നതിന് പകരം, അവർ നമുക്ക് നൽകിയ മനോഹരമായ നിമിഷങ്ങളെ പുഞ്ചിരിയോടെ ഓർക്കാനാണ് തങ്ങൾ ആ ചടങ്ങ് സംഘടിപ്പിച്ചതെന്ന് സിന്ധു പറഞ്ഞു.
സഞ്ചയനത്തിന് ശേഷം മകളുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു അനുസ്മരണ ചടങ്ങ് നടത്തിയത്. പിതാവിന് ഏറെ പ്രിയപ്പെട്ട ഹോട്ടലിൽ വെച്ച് നടത്തിയ പരിപാടിയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
ഡാഡിയുടെ പഴയ വീഡിയോകളും ചിത്രങ്ങളും കണ്ട് അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെച്ച ആ ചടങ്ങ്, ദുഃഖത്തിൽ തളർന്നിരിക്കാനല്ല മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ആഘോഷിക്കാനാണ് ഉദ്ദേശിച്ചതെന്ന് സിന്ധു കൃഷ്ണ വിശദീകരിച്ചു.
തങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും, അതിനാൽ തന്നെ പിതാവിന്റെ ആത്മാവ് ആ നിമിഷങ്ങൾ ആസ്വദിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും സിന്ധു കൂട്ടിച്ചേർത്തു.
വസ്ത്രധാരണത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവർ ചടങ്ങിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
Sindhu Krishna responds to critics

































