കോഴിക്കോട്:( www.truevisionnews.com ) കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തീ പൂർണ്ണമായും അണച്ച ശേഷമുള്ള വിശദമായ പരിശോധനയിലൂടെ മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി ഒരേ സ്ഥാപനത്തിൽ തീപിടിത്തമുണ്ടാകുന്നത് സ്വാഭാവികമായും സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്ന് മന്ത്രി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിദഗ്ധ പരിശോധന നടത്തുമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് റെസ്പോൺസ് ടീമുകളെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വൈകുന്നേരം റെയിൽവേ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിന്റെ പിൻഭാഗത്തെ വെഡ്ഡിങ് സെക്ഷനിൽ നിന്നാണ് തീ പടർന്നത്. ഏകദേശം പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലേക്ക് അഗ്നിബാധ വ്യാപിക്കുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. നിലവിൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
Fire at Jayalakshmi; No loss of life, says Minister A.K. Saseendran































