ഇതാണോ സ്നേഹനിധിയായ ഭാര്യ?; സുധി മരിച്ച വർഷം മാറിപ്പോയ രേണുവിനെതിരെ രൂക്ഷ വിമർശനം

ഇതാണോ സ്നേഹനിധിയായ ഭാര്യ?; സുധി മരിച്ച വർഷം മാറിപ്പോയ രേണുവിനെതിരെ രൂക്ഷ വിമർശനം
Feb 17, 2026 10:59 AM | By Anusree vc

(moviemax.in) മലയാളികളുടെ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ സുധി മരിച്ച വർഷം രേണുവിന് തെറ്റിയതാണ് വിമർശനങ്ങൾക്ക് കാരണമായത്. 2022ലാണ് സുധി മരിച്ചതെന്നാണ് രേണു പറയുന്നത്. എന്നാൽ 2023 ജൂൺ 5ന് ആയിരുന്നു വാഹനാപകടത്തെ തുടർന്ന് കൊല്ലം സുധി അന്തരിച്ചത്.

കൊല്ലം സുധി മദ്യപാനിയും കടം വാങ്ങിയിരുന്ന ആളാണെന്നും മരിച്ച ശേഷം എല്ലാവരും പുകഴ്ത്തുകയാണെന്നും വന്ന കമന്റിനെ കുറിച്ച് ചോദിക്കുകയായിരുന്നു ഒരു യൂട്യൂബ് അവതാരകൻ. ഇതിന്, "ഇതേത് വർഷമാ? 2026, 2025, 2024, 2023.. 2022 ആണെന്ന് തോന്നുന്നു സുധിച്ചേട്ടൻ മരിച്ചത്. അല്ലേ? 2022ൽ മരിച്ച മനുഷ്യനല്ലേ. ഈ കമന്റിന് ഇനി എന്ത് പ്രസക്തി. മരിച്ചവർ അവിടെ സമാധാനത്തിൽ ഉറങ്ങട്ടെ. അതിനെ പറ്റി ചികയണ്ട. 2026 ആയില്ലേ ഇപ്പോൾ", എന്നായിരുന്നു രേണു സുധി പ്രതികരിച്ചത്.

പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. "ഇതാണോ സ്നേഹ നിധിയായ ഭാര്യ, ഇപ്പോൾ മനസിലായി സുധിയെ വിറ്റ് ജീവിച്ചതാണെന്ന്, ഉത്തമ ഭാര്യ തന്നെ", എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.

"എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. ബി​ഗ് ബോസിൽ പോയിട്ട് ഞാൻ എന്ന് വന്നോ അന്ന് മുതലാണ് എനിക്കെതിരെ ​ഗൂഢാലോചന നടത്താൻ തന്നെ കുറച്ച് പേരുണ്ടെന്ന് മനസിലായത്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ. ഞാൻ വീട്ടിലിരുന്ന് തെണ്ടുവായിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു. ബി​ഗ് ബോസിൽ വിടാതിരിക്കാൻ അവർ ശ്രമിച്ചു. നടന്നില്ല. എന്നെ പറ്റി അനാവശ്യങ്ങളും അതിന് അപ്പുറവും ഉണ്ടാക്കി", എന്നും രേണു പറയുന്നു.



Content Highlight: Is this a loving wife?; Harsh criticism against Renu, who changed the year Sudhi died

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
Top Stories










News Roundup






GCC News