(https://moviemax.in/) വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി സാമൂഹിക മാധ്യമ വ്ളോഗർ അജയ് ഉണ്ണി. ഇത്തരം ദുരനുഭവങ്ങൾ ഇനിയും ആണുങ്ങൾക്ക് നേരിടേണ്ടിവരുമെന്നും മരിക്കണമെന്ന് തോന്നിയാൽ അതിന് കാരണക്കാരായ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു ആഹ്വാനം.
‘അപ്പോൾ നമ്മൾ കുറ്റംചെയ്‌തെന്ന പശ്ചാത്താപത്തോടെ മാന്യമായി മരിക്കാം. അല്ലാതെ ഒരു കുറ്റവും ചെയ്യാതെ ഭീരുവിനെപ്പോലെ മരിക്കേണ്ട ഒരു കാര്യവുമില്ല.’ ബലാത്സംഗംചെയ്ത് ജയിലിൽ പോകാമെന്നും അവിടെ പണിചെയ്ത് പണം സമ്പാദിക്കാമെന്നും ഇയാൾ പറയുന്നുണ്ട്.
താൻ പറഞ്ഞതിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും അജയ് ഉണ്ണി പറഞ്ഞു. ഇതിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നാലും കുലുങ്ങില്ലെന്നും അജയ് പറഞ്ഞു.
നേരത്തേ, തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ നഗരസഭ അഞ്ചാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി ഇയാൾ മത്സരിച്ചിരുന്നു. എന്നാൽ, പാർട്ടി മെമ്പർഷിപ്പോ, പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളോ വഹിക്കുന്ന ആളല്ല അജയ് ഉണ്ണിയെന്നും ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്ന നിലയിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്താൻ പാടില്ലാത്തതാണെന്നും ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു പറഞ്ഞു.
'Women who make false sexual assault allegations should be raped' - Vlogger AjayUnni


































