ഉപ്പും മുളകിലൂടെ ശ്രദ്ധ നേടിയ ടിവി താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ മരണം സംഭവിച്ചത് ഇന്നലെയാണ്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചുള്ള അപടകമാണ് മരണകാരണമായത്. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിൽ കഴിയുകയാണ്. ഇന്ന് (ഞായറാഴ്ച ) വൈകീട്ട് നടക്കുന്ന സംസ്കാര ചടങ്ങുകൾക്കായി ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ നിന്ന്ആംബുലൻസിൽ ചോറ്റാനിക്കരയിലെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ വികാരഭരിതരായി ജൂഹിയും ബന്ധുക്കളും കരച്ചിലടക്കാനാകാതെ വിങ്ങിപ്പൊട്ടി. കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല.

ആംബുലൻസിൽ നിന്ന് ചോറ്റാനിക്കര കുരീക്കാടുള്ള അലൂർപറമ്പിൽ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ വികാരഭരിതമായ രംഗങ്ങള്‍ക്കാണ് അവിടെ കൂടി നിന്നവർ സാക്ഷ്യം വഹിച്ചത്. അമ്മയുടെ ചലനമറ്റ ശരീരം മുന്നിൽ കണ്ടതോടെ നിയന്ത്രണം വിട്ട് അലറിക്കരയുകയായിരുന്നു ജൂഹി. ഇത് കണ്ട് സഹിക്കാനാവാതെ കൂടി നിന്ന ബന്ധുക്കളും അയൽക്കാരും അലമുറയിട്ടു കരഞ്ഞു.
മൃതദേഹം വീട്ടുമുറ്റത്തു പന്തലിനുള്ളിൽ കിടത്തിയതോടെ ജൂഹിയെ ബന്ധുക്കള്‍ വട്ടം പിടിച്ചു. തന്നെ പിടിച്ചവരോട് വിടൂ എന്ന് പറഞ്ഞുകൊണ്ട് ജൂഹി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മയുടെ മൃതദേഹത്തിന് അടുത്തേക്ക് വരികയായിരുന്നു. ഇതോടെ കണ്ടുനിന്നവരും കണ്ണീരടക്കാൻ പണിപ്പെട്ടു. അമ്മയുടെ മുഖത്ത് കെട്ടിപിടിച്ച് തലയിൽ തടവിക്കൊണ്ട് കരയുകയായിരുന്നു ഈ സമയം ജൂഹി.
ഞാനിനി എന്താ ചെയ്യണ്ടേ അമ്മേ, പറ അമ്മേ, എന്തിനാ അമ്മ പോയേ, എന്നെ ഒറ്റയ്ക്കാക്കി എന്തിനാ പോയേ, അമ്മയ്ക്ക് അറിയില്ലേ, കണ്ണ് തുറക്ക് അമ്മാ, അമ്മയുടെ ചേതനയറ്റ ശരീരത്തിന് സമീപം മുഖം ചേർത്തുവെച്ച് ജൂഹി കരഞ്ഞുകൊണ്ട് അതീവ വ്യസനത്തോടെ ചോദിച്ചുകൊണ്ടിരുന്നു. എന്തിനാ അമ്മ പോയേ, ആരാ ഇനി എനിക്ക് ഉള്ളേ, ഞാനിനി ആരോടാ വഴക്കിടണ്ടേ, തല്ലുകൂടണ്ടേ, ഇതിനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാര്‍ഥിച്ചേ, രാവിലെ എഴുന്നേറ്റ് വിളക്ക് വെച്ചേ, എന്നൊക്കെ ജൂഹി പറയുന്നുണ്ടായിരുന്നു.
അമ്മയുടെ മുഖത്തിന് ചാരെയായിരുന്നു കൂടുതൽ സമയം ജൂഹി ഇരുന്നത്. ഒടുവിൽ അമ്മയുടെ കാൽക്കൽ പോയി കമിഴ്ന് കിടന്ന് കരഞ്ഞു. ഭാഗ്യലക്ഷ്മിയുടെ സഹോദരിയും മറ്റുബന്ധുക്കളും അടക്കമുള്ളവരും ജൂഹിയോടൊപ്പമുണ്ടായിരുന്നു. വൈകീട്ടാണ് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
Content Highlight: Why amma go ... open your eyes ...; Juhi screamed and cried

































