#sreenivasan | സുറുമിയുടെ കല്യാണത്തിന് ഒരു സ്വർണ്ണ കോയിൻ ഞാൻ..., മമ്മൂട്ടി എന്നെ കുറേ തെറി പറഞ്ഞു, അതിന്റെ കാരണം അതായിരുന്നു -ശ്രീനിവാസൻ

#sreenivasan | സുറുമിയുടെ കല്യാണത്തിന് ഒരു സ്വർണ്ണ കോയിൻ ഞാൻ..., മമ്മൂട്ടി എന്നെ കുറേ തെറി പറഞ്ഞു, അതിന്റെ കാരണം അതായിരുന്നു -ശ്രീനിവാസൻ
Oct 10, 2024 11:31 AM | By Athira V

നല്ല തിരക്കഥകളും സിനിമകളും ചർച്ചാ വിഷയമാകുന്ന വേളകളിലെല്ലാം മലയാളികൾ ഓർക്കാറുള്ള പേരാണ് ശ്രീനിവാസൻ എന്നത്. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്നിട്ടുള്ളവയെല്ലാം ഇന്നും പ്രേക്ഷകർ‌ റീവാച്ച് ചെയ്യുന്നവയാണ്. തളത്തിൽ ദിനേശനായും എംഎ ധവാനായും വിജയനായും അപ്പക്കാളയായും ക്യൂബ മുകുന്ദനായും കോട്ടപ്പള്ളി പ്രഭാകരനായും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള ശ്രീനിവാസൻ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ സജീവമല്ല.

ആരോ​ഗ്യപ്രശ്നങ്ങൾ തന്നെയാണ് കാരണം. സിനിമയിൽ വീണ്ടും സജീവമായിരുന്നുവെങ്കിലെന്ന് മലയാളികൾ കുറച്ച് പേരുടെ കാര്യത്തിൽ മാത്രമെ ആ​​ഗ്രഹിക്കുന്നുള്ളു. അതിലൊരാളാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ. വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും ഇടയ്ക്കൊക്കെ കുടുംബസമേതവും അല്ലാതെയും അഭിമുഖങ്ങളിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെടാറുണ്ട്. 

ഇപ്പോഴിതാ വൺ ടു ടോൽ‌ക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ‌ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സിനിമയിൽ പച്ച പിടിക്കും മുമ്പ് ശ്രീനിവാസനെ സാമ്പത്തീകമായി ഏറ്റവും കൂടുതൽ സഹായിച്ചുള്ള താരമാണ് മമ്മൂട്ടി. വിവാഹത്തിന് താലിമാല വാങ്ങാൻ പണമില്ലാതെ വിഷമിച്ചപ്പോൾ മമ്മൂട്ടിയാണ് സഹായിച്ചതെന്ന് പല ​വേദികളിലും ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. 


വിവാഹത്തിന് മാത്രമല്ല അച്ഛൻ മരിച്ചപ്പോൾ നാട്ടിൽ പോകാൻ പണമില്ലാതെ വിഷമിച്ചപ്പോഴും ശ്രീനിവാസനെ സഹായിച്ചത് മമ്മൂട്ടിയാണ്. എന്നാൽ എപ്പോഴെങ്കിലും ഇവയെല്ലാം തിരിച്ച് കൊടുത്തിട്ടുണ്ടോ ഇല്ലയോയെന്ന് ശ്രീനിവാസൻ എവിടെയും പറഞ്ഞിട്ടില്ല. അതിനുള്ള മറുപടിയും പുതിയ അഭിമുഖത്തിൽ ശ്രീനിവാസൻ നൽകി. സുറുമിയുടെ കല്യാണത്തിനാണത്രെ മമ്മൂട്ടിയോടുള്ള കടം ശ്രീനിവാസൻ വീട്ടിയത്. 

അച്ഛൻ മരിച്ചപ്പോൾ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് വന്ന് കാണാൻ ചെലവിന് പണം തന്നത് മമ്മൂട്ടിയാണ്. അഞ്ഞൂറ് രൂപ തന്നു. ഞാനും മമ്മൂട്ടിയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ടെങ്കിലും കൂട്ടാണ്. മമ്മൂട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ പൈസയ്ക്കെല്ലാം ഞാൻ കണക്ക് സൂക്ഷിച്ചിരുന്നു. ഞാൻ ചെന്നൈയിൽ താമസിക്കുമ്പോൾ പുള്ളിയും ചെന്നൈയിലായിരുന്നു താമസം. 

ഒരിക്കൽ ചെന്നൈയിൽ മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോൾ വാങ്ങിയ പൈസയെല്ലാം തിരികെ തരട്ടേ... ഇപ്പോൾ എന്റെ അടുത്ത് അത് തിരികെ തരാനുള്ള വകുപ്പുണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ വേണ്ട... അവിടിരിക്കട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഒന്ന്, രണ്ട് പ്രാവശ്യം ഞാൻ ചോദിച്ചിരുന്നു... പണം വാങ്ങിയത് തിരികെ തരട്ടേയെന്ന്.‍ പക്ഷെ പുള്ളി വാങ്ങാൻ കൂട്ടാക്കിയില്ല. അങ്ങനെ പുള്ളിയുടെ മൂത്ത മോളുടെ കല്യാണം വന്നു. 

#gold #coin #Surumi ##wedding #I #Mammootty #misled #me #that #was #the #reason #says #Sreenivasan

Next TV

Related Stories
വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പില്ല; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 03:24 PM

വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പില്ല; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പില്ല, കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
'പിആർ പെയിന്‍റ് പണിക്കാർ പുട്ടിയിട്ടു മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും'; പരിഹസിച്ച് ജോയ് മാത്യു

Mar 24, 2026 01:42 PM

'പിആർ പെയിന്‍റ് പണിക്കാർ പുട്ടിയിട്ടു മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും'; പരിഹസിച്ച് ജോയ് മാത്യു

പുട്ടിയിട്ടു മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും, പരിഹസിച്ച് ജോയ്...

Read More >>
തട്ടിപ്പ് കേസ്;  നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

Mar 24, 2026 10:39 AM

തട്ടിപ്പ് കേസ്; നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

തട്ടിപ്പ് കേസിൽ നടൻ കലാഭവൻ സോബി ജോർജിനെ പൊലീസ് അറസ്റ്റ്...

Read More >>
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം; ദില്ലി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍

Mar 23, 2026 08:56 PM

വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം; ദില്ലി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍

വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം; ദില്ലി ഹൈക്കോടതിയെ സമീപിച്ച്...

Read More >>
'ജോര്‍ജുകുട്ടി' ഏപ്രില്‍ 2 ന് എത്തില്ല; പകരം ആ സ്പെഷൽ ഡേയില്‍, പുതിയ റിലീസ് തീയതി പുറത്ത്

Mar 23, 2026 07:25 PM

'ജോര്‍ജുകുട്ടി' ഏപ്രില്‍ 2 ന് എത്തില്ല; പകരം ആ സ്പെഷൽ ഡേയില്‍, പുതിയ റിലീസ് തീയതി പുറത്ത്

'ജോര്‍ജുകുട്ടി' ഏപ്രില്‍ 2 ന് എത്തില്ല, പുതിയ റിലീസ് തീയതി...

Read More >>
Top Stories