#complaint | 'അവന്‍ ചതിച്ചു': യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍

#complaint | 'അവന്‍ ചതിച്ചു': യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍
Jul 5, 2024 08:53 PM | By Susmitha Surendran

(moviemax.in)  നാഗാർജുന അക്കിനേനിയുടെ നാ സാമി രംഗ പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന തെലുങ്ക് നടൻ രാജ് തരുണിനെതിരെ ഗുരുതര ആരോപണവുമായി ജീവിത പങ്കാളി.

മറ്റൊരു നടിയുമായി രാജ് തരുണിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പത്ത് വര്‍ഷത്തോളമായി ഒന്നിച്ച് താമസിക്കുന്ന കാമുകി ലാവണ്യ പൊലീസില്‍ പരാതി നല്‍കിയത്.

ഹൈദരാബാദിലെ നർസിംഗി പോലീസ് സ്റ്റേഷനിൽ ലവണ്യ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചുവെന്നാണ് തെലുങ്ക് സിനിമ സൈറ്റുകള്‍ നല്‍കുന്ന വിവരം.

വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ ഇത്രയും കാലം ഒപ്പം താമസിപ്പിച്ചതെന്നും. എന്നാല്‍ വിവാഹം പരസ്യമായി നടത്താന്‍ രാജ് തരുണ്‍ തയ്യാറായില്ലെന്ന് ലാവണ്യ പരാതിയില്‍ പറയുന്നു.

123 തെലുങ്ക് റിപ്പോർട്ട് പ്രകാരം രാജ് തരുണും ലാവണ്യയും 2012 മുതൽ പ്രണയത്തിലാണ് 2014ല്‍ ഇരുവരും ഒന്നിച്ച് താമസം ആരംഭിച്ചു. മുംബൈ ആസ്ഥാനമായുള്ള ഒരു നടിയുമായി രാജ് തരുണ്‍ അവിഹിതമായ ബന്ധത്തിലാണെന്നും.

അതിലൂടെ തന്നെ വഞ്ചിച്ചുവെന്നുമാണ് ലാവണ്യ പറയുന്നത്. തെലുങ്ക് സിനിമാ സൈറ്റ് വിവരം അനുസരിച്ച് താനും രാജ് തരുണും ഒരു ക്ഷേത്രത്തിൽ രഹസ്യ വിവാഹം നടത്തിയിരുന്നുവെന്നും ലാവണ്യ വെളിപ്പെടുത്തി.

ഈ ബന്ധം ഔപചാരികമാക്കുമെന്ന് രാജ് തരുൺ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പുതിയ സിനിമയിലെ സഹനടിയുമായി കൂടിചേര്‍ന്നതോടെ നടന്‍ ഇത് മറന്നുവെന്നും ലാവണ്യ ആരോപിക്കുന്നു. മൂന്ന് മാസമായി രാജ് തരുൺ ഇവരുടെ ഫ്ലാറ്റിലേക്ക് വരാറില്ലെന്നാണ് ലാവണ്യ പറയുന്നത്.

കൂടാതെ താന്‍ പരാതി നല്‍കും എന്ന് അറിയിച്ചതോടെ നടനുമായി ബന്ധപ്പെട്ട വ്യക്തികൾ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെന്നും ലാവണ്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

എന്തായാലും ലാവണ്യയുടെ ആരോപണത്തിനെതിരെ രാജ് തരുണ്‍ രംഗത്ത് എത്തിയിട്ടുണ്ട്. "ലാവണ്യ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ്. എനിക്ക് അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

എന്‍റെ പ്രശസ്തി കാരണമാണ് ഞാന്‍ പൊലീസില്‍ പോകാതിരുന്നത്. അവൾ മസ്താൻ സായിയുമായി ഡേറ്റിംഗ് നടത്തുകയാണ്. അതിന് തെളിവുകളുണ്ട്.

ഞാൻ ഇത്രയും പണം ട്രാൻസ്ഫർ ചെയ്തു, പകരം അവൾ എന്നെ ചതിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു. എന്‍റെ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് അവൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയത്.

നേരത്തെ മയക്കുമരുന്ന് കേസിൽ ലാവണ്യ അറസ്റ്റിലായിരുന്നു. ഞാൻ എത്രയും വേഗം നിയമപരമായി മുന്നോട്ട് പോകും. ​​എന്നെ പിന്തുണയ്ക്കാൻ മാധ്യമങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു - രാജ് തരുൺ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: #telugu #actor #raj #tarun #live #girlfriend #accuses #him #cheating #files #police #complaint

Next TV

Related Stories
ഷോട്ടിനിടെ ആ നടൻ എന്നോട് അങ്ങനെ ചെയ്തു, ദേഷ്യം വന്ന ഞാൻ ഉടൻ തിരിച്ചടിച്ചു, പിന്നീട് സംഭവിച്ചത്...! മധുബാല

Jun 6, 2026 01:43 PM

ഷോട്ടിനിടെ ആ നടൻ എന്നോട് അങ്ങനെ ചെയ്തു, ദേഷ്യം വന്ന ഞാൻ ഉടൻ തിരിച്ചടിച്ചു, പിന്നീട് സംഭവിച്ചത്...! മധുബാല

വികാരഭരിതമായ രംഗത്തിനിടെ സഹതാരമായ നാനാ പടേക്കർ തന്നെ ഷോട്ടിനിടെ യഥാർത്ഥത്തിൽ അടിച്ചു, മധുബാല...

Read More >>
'കരയാൻ വേണ്ടി കവിളിൽ ഒരൊറ്റ അടി; സംവിധായകനെ തിരിച്ചടിക്കാൻ വരെ തോന്നി!': അർജുൻ സർജ

Jun 5, 2026 11:57 AM

'കരയാൻ വേണ്ടി കവിളിൽ ഒരൊറ്റ അടി; സംവിധായകനെ തിരിച്ചടിക്കാൻ വരെ തോന്നി!': അർജുൻ സർജ

കരയാൻ വേണ്ടി കവിളിലടിച്ചു, തിരിച്ചടിക്കാൻ തോന്നി: അർജുൻ...

Read More >>
തിയേറ്ററുകളിൽ 'പെദ്ധി' പൂരം; ബോക്സ് ഓഫീസിനെ ഞെട്ടിച്ച് രാം ചരണിന്റെ പ്രീ-സെയിൽ കളക്ഷൻ; ആദ്യ ദിന കണക്കുകൾ പുറത്ത്

Jun 4, 2026 05:24 PM

തിയേറ്ററുകളിൽ 'പെദ്ധി' പൂരം; ബോക്സ് ഓഫീസിനെ ഞെട്ടിച്ച് രാം ചരണിന്റെ പ്രീ-സെയിൽ കളക്ഷൻ; ആദ്യ ദിന കണക്കുകൾ പുറത്ത്

തിയേറ്ററുകളിൽ 'പെദ്ധി' പൂരം; ബോക്സ് ഓഫീസിനെ ഞെട്ടിച്ച് രാം ചരണിന്റെ പ്രീ-സെയിൽ കളക്ഷൻ; ആദ്യ ദിന കണക്കുകൾ...

Read More >>
മല്ലു അർജുൻ ഫാൻസ് റെഡിയല്ലേ? 'ഹാപ്പി' വീണ്ടും തിയേറ്ററുകളിലേക്ക്!

Jun 3, 2026 02:52 PM

മല്ലു അർജുൻ ഫാൻസ് റെഡിയല്ലേ? 'ഹാപ്പി' വീണ്ടും തിയേറ്ററുകളിലേക്ക്!

മല്ലു അർജുൻ ഫാൻസ് റെഡിയല്ലേ? 'ഹാപ്പി' വീണ്ടും...

Read More >>
'എൻ്റെ കുട്ടി നഷ്ടപ്പെട്ടതിന് ഉത്തരവാദി വിജയ് അണ്ണനാണ്, അദ്ദേഹം അവരോട് ഒന്ന് പിന്മാറാൻ പറഞ്ഞിരുന്നെങ്കിൽ...'; ഗുരുതര ആരോപണവുമായി നടി

Jun 2, 2026 10:21 AM

'എൻ്റെ കുട്ടി നഷ്ടപ്പെട്ടതിന് ഉത്തരവാദി വിജയ് അണ്ണനാണ്, അദ്ദേഹം അവരോട് ഒന്ന് പിന്മാറാൻ പറഞ്ഞിരുന്നെങ്കിൽ...'; ഗുരുതര ആരോപണവുമായി നടി

'എൻ്റെ കുട്ടി നഷ്ടപ്പെട്ടതിന് ഉത്തരവാദി വിജയ് അണ്ണനാണ്, അദ്ദേഹം അവരോട് ഒന്ന് പിന്മാറാൻ പറഞ്ഞിരുന്നെങ്കിൽ...'; ഗുരുതര ആരോപണവുമായി...

Read More >>
Top Stories










News Roundup