അവന്റെ ആ ചോദ്യം മറക്കില്ല, മറ്റുള്ള കലാകാരന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു അവൻ; സുഹൃത്ത് പറയുന്നു

അവന്റെ ആ ചോദ്യം മറക്കില്ല, മറ്റുള്ള കലാകാരന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു അവൻ; സുഹൃത്ത് പറയുന്നു
Jun 7, 2023 08:37 PM | By Susmitha Surendran

കൊല്ലം സുധി ഇനിയില്ലെന്ന് വിശ്വസിക്കാൻ മലയാളികൾക്ക് ആർക്കും തന്നെ സാധിക്കില്ല . മരണത്തിന് തൊട്ടുമുമ്പ് വടകരയിൽ പരിപാടി അവതരിപ്പിച്ചപ്പോഴും ആളുകളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സുധി മറന്നില്ല. 

കഴിഞ്ഞ ദിവസം പുലർച്ചെയെയിരുന്നു കാർ അപകടത്തിൽ സുധിക്ക് ജീവൻ നഷ്ടമായത്. ഭാര്യയേയും മക്കളേയും കാണാൻ വേണ്ടിയാണ് സുഹൃത്തുക്കൾക്കൊപ്പം സുധി കോട്ടയത്തേക്ക് പുറപ്പെട്ടത്. എപ്പോഴും സുധിക്കൊപ്പം മൂത്തമകൻ രാഹുൽ സഹായിയായി ഉണ്ടാകാറുണ്ട്. എന്നാൽ വടകരയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ മകനെ ഒഴിവാക്കി.


എയർബാ​ഗുണ്ടായിരുന്നിട്ടും സുധിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖം മുഴുവൻ രക്തമായിരുന്നുവെന്നും വേദനകൊണ്ട് നിലവിളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ആയിരങ്ങളാണ് സുധിയെ അവസാനമായി കാണാൻ വീട്ടിലേക്കും 24ന്യൂസിന്റെ ഓഫീസിലേക്കും എത്തിയത്. 

ഇപ്പോഴിതാ സുധിയുടെ സുഹൃത്ത് രമേശ് പറഞ്ഞ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.  മരണം സംഭവിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുധി രമേശിനെ കാണാൻ വന്നിരുന്നു. സ്വന്തം കടങ്ങളും ബാധ്യതകളും മറന്ന് കൊവിഡിന്റെ സമയത്ത് അയൽപക്കത്ത് താമസിച്ചിരുന്നവർക്ക് സഹായം ചെയ്തിരുന്നു സുധിയെന്നും സുഹൃത്ത് രമേശ് കുമാർ പറയുന്നു.

'അപകടം നടക്കുന്നതിന്റെ മൂന്ന്, നാല് ദിവസം മുമ്പ് സുധിയുമായി സംസാരിച്ചിരുന്നു. മറ്റുള്ള കലാകാരന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു അവൻ. ഡാ... ചക്കരെ... മുത്തേ... എന്നൊക്കെയാണ് എല്ലാവരെയും വിളിച്ചിരുന്നത്. എല്ലാ ചടങ്ങുകളിലും പങ്കെടുക്കുമായിരുന്നു. സുധി ഒരു സെലിബ്രിറ്റിയാണെന്ന് ആളുകൾക്ക് ചിലപ്പോൾ അദ്ദേഹത്തിന്റെ മരണത്തിനുശേഷമാകും മനസിലാകുന്നത്.'

'കാരണം സാധാരണക്കാർക്കിടയിലൂടെ എപ്പോളും നടന്നുപോകുന്ന ആളായിരുന്നു അവരിൽ ഒരാളായിട്ടാണ് ജീവിച്ചത്. മരണവാർത്ത അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപോയി', സുഹൃത്തിനെ അനുസ്മരിച്ച് വിതുമ്പി രമേശ് പറയുന്നു. 

അവസാനമായി സുധി ചോദിച്ച ചോദ്യത്തെ കുറിച്ചും രമേശ് സംസാരിച്ചു. 'മൂന്ന്, നാല് ദിവസം മുമ്പ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... വണ്ടി ഒന്നും കൈയ്യിൽ ഇല്ല... എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടാമോയെന്ന്. എന്റെ ഒരു രീതിക്ക് ഞാൻ മറുപടി കൊടുത്തു. ഇഷ്ടം പോലെ ബസ് ഉണ്ടല്ലോയെന്ന്.

അവന്റെ ആ ചോദ്യം മനസിൽ ഇങ്ങനെ തങ്ങി നിൽക്കുകയാണ്. ആ ഒരു ചോദ്യവും അവന്റെ പോക്കും എനിക്ക് എന്തോ രണ്ടും ഒരുപോലെ തോന്നി', രമേശ് പറയുന്നു.

His question will not be forgotten, he was different from other artists; friend says

Next TV

Related Stories
'അറിയാത്തവർക്ക് വില്ലൻ, കൂടെയുള്ളവർക്ക് രസികൻ'; സന്തോഷ് നായർക്ക് ആദരാഞ്ജലി അർപ്പിച്ച് സുരാജ് വെഞ്ഞാറമൂട്

May 5, 2026 01:56 PM

'അറിയാത്തവർക്ക് വില്ലൻ, കൂടെയുള്ളവർക്ക് രസികൻ'; സന്തോഷ് നായർക്ക് ആദരാഞ്ജലി അർപ്പിച്ച് സുരാജ് വെഞ്ഞാറമൂട്

അന്തരിച്ച നടന്‍ സന്തോഷ് നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ്...

Read More >>
ഷാജി പാപ്പൻ ഷോ! ആട് 3 ആഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്നു

May 5, 2026 12:28 PM

ഷാജി പാപ്പൻ ഷോ! ആട് 3 ആഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്നു

ഷാജി പാപ്പൻ ഷോ! ആട് 3 ആഗോള ബോക്സ് ഓഫീസിൽ 100 കോടി...

Read More >>
'ജനസേവനത്തിന്റെ പുതിയ യാത്രയ്ക്ക് ആശംസകൾ'; വിജയിയെ അഭിനന്ദിച്ച് മോഹൻലാൽ

May 5, 2026 11:36 AM

'ജനസേവനത്തിന്റെ പുതിയ യാത്രയ്ക്ക് ആശംസകൾ'; വിജയിയെ അഭിനന്ദിച്ച് മോഹൻലാൽ

'ജനസേവനത്തിന്റെ പുതിയ യാത്രയ്ക്ക് ആശംസകൾ'; വിജയിയെ അഭിനന്ദിച്ച്...

Read More >>
പാലക്കാടിന് കിട്ടിയത് സ്വർണ്ണമനസ്സുള്ള ജനപ്രതിനിധിയെ; രമേശ് പിഷാരടിയെ വാനോളം പുകഴ്ത്തി കണ്ണൻ സാഗർ

May 5, 2026 11:24 AM

പാലക്കാടിന് കിട്ടിയത് സ്വർണ്ണമനസ്സുള്ള ജനപ്രതിനിധിയെ; രമേശ് പിഷാരടിയെ വാനോളം പുകഴ്ത്തി കണ്ണൻ സാഗർ

പാലക്കാടിന് കിട്ടിയത് സ്വർണ്ണമനസ്സുള്ള ജനപ്രതിനിധിയെ; രമേശ് പിഷാരടിയെ വാനോളം പുകഴ്ത്തി കണ്ണൻ...

Read More >>
'പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട...എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സന്തോഷ്'; അനുസ്മരിച്ച് സുരേഷ് ഗോപി

May 5, 2026 11:18 AM

'പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട...എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സന്തോഷ്'; അനുസ്മരിച്ച് സുരേഷ് ഗോപി

അന്തരിച്ച നടനും തന്റെ ഉറ്റ സുഹൃത്തുമായ സന്തോഷ് കെ. നായരെ അനുസ്മരിച്ച് സുരേഷ്...

Read More >>
Top Stories










News Roundup