ഒരു വ്യക്തിയുടെ പരമാവധി ആയുസ്സ് എത്രയാണ്? ഇന്നത്തെ ലോകത്ത്, ഒരാൾ നൂറു വർഷം ജീവിച്ചാലും അത് വലിയ കാര്യമാണ്. എന്നാൽ നമ്മളെക്കാളും ഭൂമിയിൽ ആയുസ്സുള്ള ജീവികളുണ്ട് ലോകത്തിൽ.
നൂറുകണക്കിന് വർഷങ്ങൾ വരെ സുഖമായി ജീവിക്കുന്നവ. അതിലൊന്നാണ് ആമകൾ. സീഷെൽസിൽ നിന്നുള്ള ജോനാഥൻ എന്ന ഭീമൻ ആമയ്ക്ക് 190 വയസ്സാണ്. ഇപ്പോൾ എന്നാൽ, 91 വയസ്സുള്ള മറ്റൊരു ആമയുടെ വീഡിയോയാണ് വൈറലാകുന്നത്.
ആമയെ കണ്ട് ആളുകൾ ആശ്ചര്യപ്പെടുന്നു. കാരണം അതിന്റെ രൂപം അല്പം വ്യത്യസ്തമാണ്. വീഡിയോയിൽ കാണുന്ന ആമയ്ക്ക് നമ്മൾ സാധാരണ കാണാറുള്ള കറുത്ത കൃഷ്ണമണിയല്ല, മറിച്ച് നീല കണ്ണുകളാണ്. അതിന് 91 വയസ്സായെന്നും പറയുന്നു.
കണ്ണുകൾക്ക് മാത്രമല്ല പ്രത്യേകത, അതിന്റെ ശരീരം മുഴുവൻ പായൽ മൂടിയിരിക്കയാണ്. ശരീരത്തിൽ വളർന്നു നിൽക്കുന്ന പായലുമായി വെള്ളത്തിന്റെ അടിത്തട്ടിൽ ആമ നീന്തുന്നത് വിചിത്രമായ ഒരു കാഴ്ചയാണ്. 90 വയസ്സ് പിന്നിട്ടിട്ടും ആ ആമ എങ്ങനെ ദീർഘായുസ്സോടെ ജീവിക്കുന്നുവെന്നതിൽ ആളുകൾ ആശ്ചര്യം പ്രകടിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മൈക്ക് ഗാർഡ്‌നറും അദ്ദേഹത്തിന്റെ മറ്റ് സഹ ഗവേഷകരും ആമയുടെ ആയുസ്സിന്റെ രഹസ്യം പഠിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. സയൻസ് എന്ന ഗവേഷണ ജേണലിൽ അവർ തങ്ങളുടെ പഠനം പ്രസിദ്ധീകരിക്കുകയുമുണ്ടായി.
https://twitter.com/i/status/1556566300989833216
77 ഇനം ഉരഗങ്ങളെ 60 വർഷം ഗവേഷണം നടത്തി ശേഖരിച്ച വിവരങ്ങളാണ് അവർ പഠനത്തിന് ആധാരമാക്കിയത്. ആമയ്ക്ക് ശീത രക്തമാണ്. അതുകൊണ്ട് തന്നെ അവയെ ഉഷ്ണ രക്തമുള്ള ജീവികളുമായി താരതമ്യം ചെയ്തു.
വാസ്തവത്തിൽ, ശീത രക്തമുള്ള ജീവികൾക്ക് അവയുടെ താപനില നിയന്ത്രിക്കാൻ ബാഹ്യ പരിസ്ഥിതിയെ ആശ്രയിക്കേണ്ടിവരുമെന്ന് അവർ കണ്ടെത്തി. ഉഷ്ണ രക്തമുള്ള ജീവികളെ അപേക്ഷിച്ച് ഭക്ഷണം ദഹിപ്പിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ അവയിൽ മന്ദഗതിയിലാണ് നടക്കുന്നത്. ഇക്കാരണത്താൽ, അതിന്റെ പ്രായമാകൽ പ്രക്രിയയും മന്ദഗതിയിലാകുന്നു.
'ന്നാ താൻ കേസ് കൊട്', സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
ഇന്ന് തിയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്'നെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു.
സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും റിയാസ് പറഞ്ഞു.
വ്യക്തികളോ സംഘടനകളോ സിനിമകൾക്കോ വിമർശിക്കാം. ഈ വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും റിയാസ് വ്യക്തമാക്കി. 'വെള്ളാനകളുടെ നാട്' എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമർശനം ഉയർന്നത്.
കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്. 'കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമിൽ കിട്ടുമല്ലോ, അവസാന നിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ, ആരുടെ ബുദ്ധിയാണെങ്കിലും അവൻ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ, ഇതുവരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവശ്യം ഉണ്ടായിരുന്നോ ഇതു പോലെ ഒരു പോസ്റ്റ്.
ഒരു സിനിമ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സപ്പോർട്ട് വേണം അത് മനസിലാക്കിയാൽ നല്ലത്, സർക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയിൽ വീണു പരിക്കുപറ്റിയാൽ ചാക്കോച്ചൻ ആശുപത്രി ചിലവ് നൽകുമോ..", എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
അതേസമയം പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ലെന്ന് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത് തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം.
ചിത്രത്തിൽ ഒരു രാഷ്ടീയ പാർട്ടിയെയും പരാമർശിക്കുന്നില്ല. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
91 years old, a turtle with its body covered in moss, the video has gone viral!