2022-08-05T12:19:00

ലോകമാകമാനം ചലച്ചിത്ര വ്യവസായത്തെ ഉലച്ചുകളഞ്ഞ പ്രതിസന്ധിയായിരുന്നു കൊവിഡ്. മഹാമാരിക്കു ശേഷം പതിയെപ്പതിയെ കരകയറുന്നുവെങ്കിലും കൊവിഡിനു മുന്‍പുള്ള നിലയിലേക്ക് സിനിമാ വ്യവസായം എത്തിയിട്ടില്ല. ഇക്കാരണത്താല്‍ തന്നെ സിനിമകള്‍ വിജയിക്കുക എന്നത് അതത് നിര്‍മ്മാതാക്കളേക്കാള്‍ ചലച്ചിത്ര വ്യവസായത്തിന്‍റെ മൊത്തം ആവശ്യമായാണ് നിലവില്‍ പരിഗണിക്കപ്പെടുന്നത്.

സമാനമാണ് മലയാളത്തിലെയും സ്ഥിതി. ഏഴ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മലയാളത്തിലും നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടെങ്കിലും അവയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് വിജയത്തില്‍ എത്തിയിട്ടുള്ളത്. ഇപ്പോഴിതാ ആ ചുരുക്കം ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ ചിത്രം കൂടി എത്തിയിരിക്കുകയാണ്.



സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്‍ത പാപ്പന്‍ ആണ് ആ ചിത്രം. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായി എത്തിയ പാപ്പന്‍ കേരളത്തില്‍ മാത്രമാണ് തുടക്കത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. ജൂലൈ 29ന് ആയിരുന്നു അത്.

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ എത്രയെന്ന വിവരവും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.



17.85 കോടിയാണ് ചിത്രത്തിന്‍റെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് പുറത്തെത്തിയ കണക്ക്. അതേസമയം കളക്ഷനില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകും എന്നാണ് കരുതപ്പെടുന്നത്. യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്.

കേരള റിലീസില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ച പോസിറ്റീവ് അഭിപ്രായങ്ങള്‍ ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ, വിദേശ കളക്ഷനുകളില്‍ കാര്യമായി പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.



പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാൻ പറ്റില്ല; രമ ദേവി പറയുന്നു



പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രമ ദേവി . നടി സമ്മാനിച്ച കഥാപാത്രങ്ങൾ ഓരോന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് . ഇപ്പോഴിതാ രാമ ദേവിയുടെ അഭിമുഖമാണ് വൈറലാകുന്നത് . വർഷങ്ങൾക്ക് മുൻപേ അഭിനയ രംഗത്തേത്തിയ നടി തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗ്ലാമറസ് വേഷം താൻ ചെയ്യില്ലെന്നും അതിന് ഒരു കാരണമുണ്ടെന്നും അവർ തുറന്ന് പറഞ്ഞത്. തന്നെ തേടി എത്തുന്ന കഥാപാത്രങ്ങൾ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താൻ നോക്കാറില്ലെന്നാണ് രമ പറയുന്നത്.


അതേ സമയം ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ അതിനോട് താൻ നോ എന്നേ പറയുകയുള്ളു എന്നും അവർ പറഞ്ഞു. ഗ്ലാമറസ് റോളുകൾ ചെയ്താൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ ഒന്നുമില്ല. പക്ഷേ താനത് ചെയ്യില്ല എന്നത് തന്റെ ഒരു കാഴ്ച്ചപാടാണ്.

പിന്നെ തന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോൾ ചെയ്യാൻ പറ്റുന്നത് അല്ല. താനൊരു ആവറേജ് ആണെന്നും രമ പറഞ്ഞു. ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാൻ പറ്റില്ല. തന്റെ ഒരു ശരീര പ്രകൃതത്തിന് ചേരുന്ന റോളുകൾ ചെയ്യാനാണ് തനിക്കിഷ്ടം. അങ്ങനെയേ താൻ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ തനിക്ക് ഇഷ്ടമല്ല.

അങ്ങനൊരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും രമ പറയുന്നു. പിജി വിശ്വംഭരൻ സാറിന്റെ പടമാണ്. അതിൽ നല്ലൊരു വേഷത്തിലേക്കാണ് തന്നെ വിളിച്ചത്. അതിൽ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‌

അപ്പോൾ തന്നെ തനിക്ക് അത് വേണ്ടെന്നും ചെയ്യാൻ പറ്റില്ലെന്നുമാണ് മറുപടി പറഞ്ഞത്. നല്ലൊരു ആർട്ടിസ്റ്റല്ലേ നിങ്ങൾ. ഈ റോൾ ചെയ്താൽ അത് നിങ്ങൾക്കൊരു ബ്രേക്ക് ആവുമെന്നും സാർ പറഞ്ഞിരുന്നു. അതിന് മുൻപ് സാറിന്റെ ആഗ്‌നേയം എന്നൊരു സിനിമയിൽ താൻ അഭിനയിച്ചിരുന്നു.

അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാർ തന്നെ വിളിച്ചെങ്കിലും താൻ താൽപര്യം പ്രകടിപ്പിച്ചില്ല. തന്റെ ഭർത്താവും നിർബന്ധിച്ചിരുന്നു. പക്ഷേ താൻ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തതെന്നും രമ ദേവി കൂട്ടിച്ചേർത്തു.


Content Highlight: The collection report of the film 'Papaan' from Kerala is out

Next TV

Top Stories










News Roundup