(moviemax.in) ബോളിവുഡ് താരം ജാൻവി കപൂർ തന്റെ മദ്യപാന ശീലത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് താൻ ഒരു വർഷത്തോളം സ്ഥിരമായി മദ്യപിച്ചിരുന്നുവെന്ന് ജാൻവി വെളിപ്പെടുത്തി. താൻ ഒരിക്കലും ഒരു സ്ഥിരം മദ്യപാനിയല്ലെന്നും എന്നാൽ ആ പ്രത്യേക സാഹചര്യത്തിൽ അതിന് അടിമപ്പെട്ടുപോയെന്നുമാണ് താരം പറയുന്നത്.
മദ്യപാനം തന്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഒട്ടും ഇഷ്ടമായിരുന്നില്ലെന്ന് പറഞ്ഞ ജാൻവി, ആ ശീലം തന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചതായും കൂട്ടിച്ചേർത്തു. ശാരീരികമായ അസ്വസ്ഥതകൾ തിരിച്ചറിഞ്ഞതോടെയാണ് ആ ശീലം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ ഈ തുറന്ന സംസാരം.
"ഞാന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല. രണ്ട് മാസത്തില്‍ ഒരിക്കലൊക്കയായിരുന്നു മദ്യപിച്ചിരുന്നത്. പക്ഷെ കൊവിഡ് കാലത്ത് ഒരു വര്‍ഷം സ്ഥിരമായി മദ്യപിച്ചിരുന്നു. ഞാന്‍ മദ്യത്തിന് അടിമയായി എന്നോ ദുരുപയോഗം ചെയ്തുവെന്നോ അല്ല പറയുന്നത്. പക്ഷെ സ്ഥിരമായി മദ്യപിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അനുഭവത്തിന് ശേഷമായിരുന്നു അത്. എനിക്ക് മദ്യം കൂടിയേ തീരുമായിരുന്നുള്ളൂ. അതേസമയം അത് എന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എനിക്കിഷ്ടമായിരുന്നില്ല." ജാൻവി കപൂർ പറയുന്നു.
"രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഫീലിങ്‌സ് ഇഷ്ടമായിരുന്നില്ല. രാവിലെ ഉണര്‍ന്നിരുന്നത് ഹാങ് ഓവറുമായിട്ടാണ്. അതെന്നെ അലട്ടിയിരുന്നു. അത് വളരെ അസാധാരണമായൊരു ഘട്ടമായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്റെ ശരീരത്തിലൊരു തരം മണമുണ്ടാകും. അത് മദ്യത്തിന് അടിമയായപ്പോയ എനിക്കറിയാവുന്ന ഒരാളുടേതിന് സമാനമായിരുന്നു. അത് നല്ല ദിവസമായിരുന്നില്ല." ജാൻവി കപൂർ കൂട്ടിച്ചേർത്തു. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജാൻവിയുടെ പ്രതികരണം.
'That smell haunted me when I woke up in the morning'; Janhvi Kapoor's shocking revelation about drinking!

























.jpeg)

