മലപ്പുറം: ( www.truevisionnews.com ) രാജ്യത്തിന്റെ മതസൗഹാർദവും സ്നേഹവും പാരമ്പര്യവും സംരക്ഷിക്കപ്പെടുന്നവർ ജയിക്കണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. എല്ലാ ജനങ്ങളുടെയും ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാകണം ജയിക്കേണ്ടതെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
കൊണ്ടോട്ടി മണ്ഡലത്തിലെ മുണ്ടിലാക്കൽ തവനൂർ ജിഎംഎല്‍പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'രാജ്യത്തെ മതേതരത്വം, മതസൗഹാർദം, പാരമ്പര്യം എന്നിവ കാത്തുസൂക്ഷിക്കുന്നവര്‍ ജയിക്കണം.
എല്ലാ ജനങ്ങളുടെയും ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാകണം. എല്ലാ നിലക്കും പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരണം. സാമ്പത്തികമായും വിദ്യാഭ്യാസപരമായുമൊക്കെ ഇവിടുത്തെ ജനങ്ങൾക്ക് എല്ലാ നിലയ്ക്കുമുള്ള ഗുണങ്ങളും ചെയ്യണം. രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കുക, ആ നിലക്കുള്ള ആളുകൾ ആരാണോ അവര്‍ ജയിക്കണം'.
നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു മണിവരെ സംസ്ഥാനത്ത് കനത്ത പോളിംഗ്. മുഴുവൻ ബൂത്തുകളിലും വോട്ട് ചെയ്യാൻ നിൽക്കുന്നവരുടെ നീണ്ട നിരയാണ്. ഉച്ചക്ക് രണ്ട് മണി വരെ പോളിങ് ശതമാനം 51.82 ശതമാനമായി.
പോളിംഗിൽ എസ്‌ഐആർ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു. 56.84 ശതമാനം പോളിങ് നടന്ന തൃപ്പൂണിത്തറയാണ് പോളിങ് മുന്നിലുള്ളത്. ഒരു മണിക്ക് മുമ്പ് തന്നെ തൃപ്പൂണിത്തറയിൽ പോളിങ് 50 ശതമാനം കടന്നു.
Those who protect the secularism and traditions of the country should win Geoffrey Muthukoya Thangal


























